വി.ആര്‍. ആഗസ്തിയുടെ വേര്‍പാട്; ഓര്‍മയായത് മികച്ച സാമൂഹ്യപ്രവര്‍ത്തകനെ
Tuesday, April 16, 2024 10:38 PM IST
രാമപുരം: വാഴയ്ക്കമലയില്‍ കുട്ടിച്ചേട്ടന്‍ എന്ന വി.ആര്‍. ആഗസ്തിയുടെ നിര്യാണത്തോടെ രാമപുരത്തിന് നഷ്ടമായത് ഏഴു പതിറ്റാണ്ടുകാലം സാമൂഹ്യമേഖലകളില്‍ നിറഞ്ഞനിന്ന പൊതുപ്രവര്‍ത്തകനെ.

വാഴയ്ക്കമലയില്‍ ആഗസ്തി-അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച അദ്ദേഹം 25-ാം വയസില്‍ ഹോമിയോ ചികിത്സകനായി നാട്ടില്‍ അറിയപ്പെട്ടു തുടങ്ങി. 29-ാം വയസില്‍ വിമോചന സമരത്തിലൂടെയാണ് പൊതുപ്രവര്‍ത്തന നേതൃത്വതലത്തിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ രാമപുരം മണ്ഡലംതലത്തില്‍ വിവിധ പദവികള്‍ അലങ്കരിച്ചു. രാമപുരം സഹകരണ ബാങ്കിന്‍റെ ഭരണസമിതി അംഗമായിരുന്ന അദ്ദേഹം രാമപുരം ക്ഷീര സഹകരണസംഘത്തിന്‍റെ രൂപീകരണത്തിലും നിര്‍ണായക പങ്കു വഹിച്ചു. മികച്ച ക്ഷീര കര്‍ഷകനായിരുന്ന ഇദ്ദേഹം മൃഗചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ചു.

നിരവധിത്തവണ കര്‍ഷക അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. രാമപുരം ഫൊറോനാ പള്ളിയുടെ പാരീഷ് കൗണ്‍സിലില്‍ മൂന്നു പതിറ്റാണ്ടോളം അംഗമായ അദ്ദേഹം കൈക്കാരനും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായിരുന്നു.

രാമപുരത്തെ പ്രാദേശിക വികസന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ നേതൃത്വം ഉണ്ടായിരുന്നു. മാമ്പാറ - വാഴയ്ക്കല്‍ മഹാകുടുംബയോഗം പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫോറോന പള്ളിയില്‍ നടക്കും.