ജയവിജയന്‍മാരും ഞങ്ങളുടെ കടമ്പൂത്ര കടവിലെ കുളിയും...
Tuesday, April 16, 2024 10:38 PM IST
മീനച്ചിലാറ്റില്‍ കോട്ടയം എസ്എച്ച് മൗണ്ടിനുസമീപം കടമ്പൂത്ര കടവിലെ ഞങ്ങളുടെ പതിവു നീന്തലും കുളിയും ഓര്‍മയില്‍ എന്നുമുണ്ട്. ഞാനും ജ്യേഷ്ഠന്‍ ജോസ് പ്രകാശും ജയവിജയന്‍മാരും അവരുടെ ജ്യേഷ്ഠന്‍ പാര്‍ഥിപനും അനുജന്‍ രാജഗോപാലുമായിരുന്നു പുഴയിലെ ചാട്ടക്കാര്‍. വെള്ളത്തില്‍ മിനിറ്റുകളോളം മുങ്ങിക്കിടക്കാന്‍ ജയവിജയന്‍മാര്‍ക്ക് അപാര കഴിവായിരുന്നു. പില്‍ക്കാലത്ത് ശ്വാസം വിടാതെ രണ്ടുമൂന്നു മിനിറ്റ് അവര്‍ പാടിയിരുന്നതും ഈ സിദ്ധികൊണ്ടായിരുന്നിരിക്കാം. ജോസ് പ്രകാശ് എന്ന ഞങ്ങളുടെ ബേബിച്ചായന്‍ നൂറുവരെ എണ്ണിത്തീര്‍ന്നാലും ജയവിജയന്‍മാര്‍ ആഴക്കയത്തില്‍നിന്നു പൊങ്ങിവരില്ല. ഏതു വെള്ളപ്പൊക്കം വന്നാലും നീന്താനും നീര്‍ക്കാംകുഴിയിടാനും ഞങ്ങളുടെ ടീമിനു വലിയ സിദ്ധിയുണ്ടായിരുന്നു.

എസ്എച്ച് മൗണ്ടില്‍ തൊട്ടയല്‍ക്കാരായിരുന്നു ഞങ്ങളുടെ കുടുംബങ്ങള്‍. ജയവിജയന്‍മാരുടെ അച്ഛന്‍ കടമ്പൂത്ര മഠത്തില്‍ ഗോപാലന്‍ ദീര്‍ഘകാലം നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തന്ത്രിയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ പൊന്‍കുന്നം തകടിയേല്‍ കുടുംബാംഗം നാരായണിയമ്മ. ഗോപാലന്‍ തന്ത്രിയും നാരായണിയമ്മയും ഒരു മൂളിപ്പാട്ടുപോലും പാടിയതായി ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ ഈശ്വരന്‍ സംഗീതത്തിന്‍റെ അപാരമായ സിദ്ധി ജയന്‍, വിജയന്‍ ഇരട്ട സഹോദരന്‍മാര്‍ക്ക് സമ്മാനിച്ചു.

ഒരു കാര്യംകൂടി ചേര്‍ത്തെഴുതട്ടെ; ജോസ് പ്രകാശ് കോട്ടയത്ത് നാഷണല്‍ തിയറ്റേഴ്‌സ് നാടകക്കമ്പനി നടത്തിയപ്പോള്‍ രണ്ട് നാടകങ്ങള്‍ക്ക് സംഗീതം നല്‍കിയത് ജയനും വിജയനും ചേര്‍ന്നാണ്. നിങ്ങളെ രണ്ടായിക്കാണാന്‍ പറ്റില്ലെന്നു പറഞ്ഞ് ജയവിജയന്‍മാര്‍ എന്ന് പേരിട്ടത് ജോസ് പ്രകാശാണ്. ഇരുവരും വിവാഹം കഴിച്ചത് ഒരു കുടുംബത്തിലെ ജ്യേഷ്ഠത്തിയെയും അനുജത്തിയെയുമായിരുന്നു. അവരുടെ മൂത്ത ജ്യേഷ്ഠന്‍ പാര്‍ഥിപനും നന്നായി പാടുമായിരുന്നു.

അനുജനും എന്‍റെ സഹപാഠിയുമായ രാജഗോപാലിന് സംഗീതവരം ഒട്ടുംതന്നെയില്ലാതെപോയി. ശബരിമല നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന ശ്രീകോവില്‍ നടതുറന്നു എന്ന ഗാനം ആര്‍ക്കാണ് മറക്കാനാകുക. അതിന് സംഗീതമിട്ടതും ജയവിജയന്‍മാരാണ്. മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചേര്‍ന്നു നടത്തിയ ഹിന്ദുമണ്ഡലസമ്മേളനങ്ങളില്‍ ഈശ്വരപ്രാര്‍ഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് അവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. അങ്ങനെ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍നിന്നു ഗാനഭൂഷണം ഡിപ്ലോമ ഫസ്റ്റ് ക്ലാസില്‍ പാസായി.

കാരാപ്പുഴ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് ജയന്‍ മുഴുവന്‍ സമയ സംഗീതജ്ഞനായി മാറിയത്.

ഞങ്ങളുടെ ബാല്യത്തിലേക്കുതന്നെ മടങ്ങാം. ഓണം, വിഷു വിശേഷങ്ങളില്‍ ഞങ്ങള്‍ ജയവിജയന്‍മാരുടെ വീട്ടിലാകും കഴിയുക. ഈസ്റ്ററിനും ക്രിസ്മസിനും അവര്‍ ഞങ്ങളുടെ വീട്ടിലും. ആത്മബന്ധമുള്ള അയല്‍ക്കാര്‍ എന്നല്ല ബന്ധുക്കള്‍ എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. ഇക്കാലത്തും ബന്ധത്തിന് ക്ഷതമുണ്ടായിട്ടില്ല. ഞങ്ങളുടെ കൂട്ടുകമ്പനിയിലെ മുതിര്‍ന്നവര്‍ ജോസ് പ്രകാശും പാര്‍ഥിപനുമായിരുന്നു. അവര്‍ സഹപാഠികളുമായിരുന്നു. എട്ടുപത്ത് വയസ് ചെറുതായിരുന്ന ഞങ്ങളെയും അവര്‍ കളിയിലും നീന്തലിലും ഒഴിവാക്കിയിരുന്നില്ല. പില്‍ക്കാലത്ത് ജോസ് പ്രകാശും ഞാനും നടന്മാരായി. ജയവിജയന്‍മാര്‍ സംഗീതത്തില്‍ ലോകമറിയുന്ന പ്രതിഭകളായി.

ജയനെ പില്‍ക്കാലത്ത് പത്മശ്രീയില്‍ രാജ്യം ആദരിച്ചു. കോട്ടയം ജന്മം കൊടുത്ത പ്രതിഭാശാലികളുടെ നിരയിലാണ് ജയവിജയന്‍മാരുടെ പേരും പെരുമയും. അവരുടെ കച്ചേരിക്കു മുന്നില്‍ ആരാധകര്‍ ഓടിക്കൂടി. പാട്ടുകള്‍ക്കു മുന്നില്‍ തലമുറകള്‍ കാതുകൂര്‍പ്പിച്ചു.

അവസാനമായി ഒരു വര്‍ഷം മുന്‍പാണ് ഞാന്‍ ജയനുമായി സംസാരിച്ചത്. മകനും നടനുമായ മനോജ് കെ. ജയന്‍റെ ഫോണിലായിരുന്നു യാത്രാമൊഴി. എന്നെ സ്‌കറിയാച്ചന്‍ എന്നാണ് അടുപ്പക്കാര്‍ വിളിക്കാറുള്ളത്. എടോ കറിയാച്ചോ സുഖമാണോ എന്നു തുടങ്ങി വീട്ടുകാരുടെയും അയല്‍ക്കാരുടെയുമൊക്കെ വിശേഷങ്ങള്‍ ചോദിച്ചു. തൊണ്ണൂറാം വയസിലും അയല്‍പക്കവിശേഷങ്ങളും കടമ്പൂത്ര കടവിലെ കുളിയുമൊക്കെ മായാതെ നില്‍ക്കുന്നല്ലോ എന്നത് എന്നെ അതിശയിപ്പിച്ചു. 63 വര്‍ഷം സംഗീതം സല്ലാപമാക്കിയ അനശ്വരപ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.