കാവുംകണ്ടം വാഴക്കാട്ടുപാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നു
Thursday, April 18, 2024 11:33 PM IST
കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ കടനാടുമായി ബന്ധിപ്പിക്കുന്ന വാഴക്കാട്ട് പാലത്തിന്‍റെ ശോചനീയാവസ്ഥ എത്രയുംവേഗം പരിഹരിക്കണമെന്ന് നാട്ടുകാര്‍. പാലത്തിന് മതിയായ വീതിയില്ലാത്തതും കൈവരികള്‍ തകര്‍ന്നതും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയായി. അടുത്തനാളിലാണ് വാഹനം ഇടിച്ച് പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നത്.

വാഹനം കൈവരിയില്‍ ഇടിച്ചു നിന്നതുകൊണ്ട് യാത്രക്കാർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അരനൂറ്റാണ്ട് മുമ്പ് നിര്‍മിച്ച പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്കു മാത്രമേ കടന്നുപോകാന്‍ സാധിക്കുകയുള്ളൂ. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ സാധിക്കുകയില്ല. പാലത്തിന്‍റെ വീതി അപര്യാപ്തമായതിനാലും ബലക്ഷയം ഉള്ളതിനാലും ബസ് ഉള്‍പ്പെടെയുള്ള ഭാരമേറിയ വാഹനങ്ങള്‍ മറ്റൊരു വഴിയാണ് പോകുന്നത്.

കടനാട്ടിലേക്കുള്ള ഏറ്റവും എളുപ്പമുള്ളതും ദൂരം കുറഞ്ഞതുമായ വഴിയാണിത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുള്‍പ്പടെ നൂറുകണക്കിന് യാത്രക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന വഴിയാണിത്. നിരവധി ചെറുവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.

വീതി കൂട്ടിയും കൈവരികള്‍ സ്ഥാപിച്ചും പാലം സുരക്ഷിതമാക്കണമെന്ന് കാവുംകണ്ടം എകെസിസിയും പിതൃവേദി യോഗവും അധികാരികളോട് ആവശ്യപ്പെട്ടു. പാലത്തിന്‍റെ ബലക്ഷയം പുനഃപരിശോധിച്ച് അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.