വൈക്കത്ത് മൂന്നാംവട്ടം പര്യടനം പൂര്‍ത്തിയാക്കി തോമസ് ചാഴികാടന്‍
Friday, April 19, 2024 12:06 AM IST
വൈക്കം: തോമസ് ചാഴികാടന്‍ വൈക്കം മണ്ഡലത്തിലെ കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളില്‍ മൂന്നാംവട്ടം പര്യടനം പൂര്‍ത്തിയാക്കി. പ്രദേശവാസികൾ ചാഴികാടന് പുഷ്പങ്ങളും രണ്ടിലയും നൽകി സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിന്നിരുന്നു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും വൈവിധ്യങ്ങളുള്ള പ്രദേശമാണ് വൈക്കം. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1957ല്‍ കെ.ആര്‍. നാരായണനും 1991ല്‍ കെ.കെ. ബാലകൃഷ്ണനും ഒഴികെ വൈക്കത്ത് വിജയിച്ചതെല്ലാം ഇടതുസ്ഥാനാര്‍ഥികളാണ്. ജില്ലയില്‍ സിപിഐക്ക് വിജയാവര്‍ത്തനമുള്ള മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സി.കെ. ആശയെ മുപ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വൈക്കം വിജയിപ്പിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്ത് അതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിലാണു പ്രവര്‍ത്തകര്‍. വൈക്കം മുനിസിപ്പാലിറ്റിയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടിവി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെള്ളൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് വൈക്കം നിയോജകമണ്ഡലം. ഇന്നലെ മണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി 65ല്‍പ്പരം സ്വീകരണയോഗങ്ങളില്‍ ചാഴികാടന്‍ പങ്കെടുത്തു.