വേനല്‍ച്ചൂടില്‍ വലഞ്ഞ് നാട്
Friday, April 19, 2024 11:54 PM IST
പാലാ: വൈകുന്നേരങ്ങളില്‍ പെയ്യുന്ന നേരിയ മഴ നാടിന്‍റെ ദാഹം ശമിപ്പിക്കുന്നതിനോ ചൂട് കുറയ്ക്കുന്നതിനോ പര്യാപ്തമാകുന്നില്ല. ഭേദപ്പെട്ട മഴയുടെ വരവ് വൈകുന്നത് കാര്‍ഷിക മേഖലയെ ഗുരുതര പ്രതിസന്ധിയില്‍ എത്തിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ച്ചൂടില്‍ വെന്തുരുകുകയാണ് നാട്. പല സ്ഥലങ്ങളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം ആരംഭിച്ചു കഴിഞ്ഞു.

മിക്ക പഞ്ചായത്തുകളിലും ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസുകള്‍ വറ്റിത്തുടങ്ങി. വീടുകളിലെ കിണറുകളിലും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.

കുടിവെള്ളം പണം കൊടുത്തു വാങ്ങുകയാണ് പല വീട്ടുകാരും. ജലവിതരണത്തില്‍ പല സ്ഥലത്തും നിയന്ത്രണം ഏര്‍പ്പെടുത്തി. കാര്‍ഷിക മേഖലയിലെ ദുരിതത്തിനും അറുതിയില്ല.

പച്ചക്കറിക്കൃഷി ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. ഏത്തവാഴ കര്‍ഷകര്‍ വന്‍ നഷ്ടമാണ് നേരിടുന്നത്. കടുത്ത ചൂടില്‍ വാഴകള്‍ ഒടിഞ്ഞുവീഴുന്നു.

ചിലസ്ഥലങ്ങളില്‍ നേരിയ മഴ പെയ്തതും വാഴക്കൃഷിക്ക് ദോഷകരമായി.

മൂപ്പെത്തുന്നതിന് മുന്‍പ് വാഴക്കുലകള്‍ ഒടിഞ്ഞു പോകുകയാണ്. പച്ചക്കറി കര്‍ഷകര്‍ ഇപ്പോള്‍ അച്ചിങ്ങപ്പയര്‍, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പക്ഷേ, ചൂടിന്‍റെ ആധിക്യംമൂലം പൂക്കള്‍ കരിഞ്ഞുണങ്ങുകയാണ്.

കൊതിപ്പിച്ച് വേനൽ മഴ
കാത്തിരിപ്പ് തുടരുന്നു

കുറവിലങ്ങാട്: മാനം കറുത്തിരുളുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ നിരാശയിലെത്തുന്നു. ദിവസങ്ങളായി ഈ മേഖലയിലെ അനുഭവമാണ്. വേനൽമഴ കാത്തിരിക്കുന്നവരെ നിരാശരാക്കി മഴ അകലുകയാണ്. പലയിടങ്ങളിലും ശക്തമായ വേനൽമഴ ലഭിച്ചുവെങ്കിലും ഈ മേഖലയിൽ കാര്യമായി പ്രകൃതി കനിഞ്ഞിട്ടില്ല.

ശക്തമായ മഴ ലഭിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹവുമായി അനേകരാണ് കാത്തിരിക്കുന്നത്. കാർഷികമേഖലയെയാകെ വേനൽച്ചൂട് നശിപ്പിച്ചതിനാൽ വേനൽമഴയ്ക്കായുള്ള കാത്തിരിപ്പിന് തീവ്രതയേറെയാണ്.

പച്ചക്കറി കർഷകരാണ് കനത്തഭീഷണിയിലുള്ളത്. മുൻകാലങ്ങളിൽ നനച്ച് കൃഷിയിനങ്ങൾ വളർത്തി വിളവെടുക്കുന്നതിൽ കർഷകർ താത്പര്യം കാണിച്ചിരുന്നുവെങ്കിലും വലിയ ചെലവുമൂലം വേനൽക്കാലത്ത് പച്ചക്കറിക്കൃഷി നടത്തുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.

വേനൽമഴ ഇനിയും കനിഞ്ഞില്ലെങ്കിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്ന സാഹചര്യവും ഉടലെടുക്കുന്നുണ്ട്. നിലവിൽ വാഹനങ്ങളിൽ ശുദ്ധജലവിൽപ്പന നടത്തുന്നുണ്ട്. വെള്ളംകൂടി വിലയ്ക്ക് വാങ്ങേണ്ടിവരുന്നത് കുടുംബബജറ്റുകളെ താളം തെറ്റിക്കുന്നു.