കടയ്ക്കുമുന്പിൽ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിച്ച പിക്കപ്പ് വാൻ ഓടയിലേക്ക് മറിഞ്ഞു
Friday, April 19, 2024 11:54 PM IST
പൊൻകുന്നം: പാലാ - പൊൻകുന്നം റോഡിൽ കൂരാലിയിൽ നിയന്ത്രണം വിട്ടുവന്ന പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി സാധനങ്ങൾ വാങ്ങാനെത്തിയ മുന്നുപേർക്കു പരിക്ക്.

ഒരു വർഷമായി വടക്ക് ഇളങ്ങുളത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന പാതാമ്പുഴ ഇലവുങ്കൽ ജോസുകുട്ടിയുടെ ഭാര്യ ജിൻസി (31), മകൻ ജിക്സൺ (13), ജിൻസിയുടെ ഭർത്താവിന്‍റെ ജ്യേഷ്ഠന്‍റെ മകൻ സജിൻ സെബാസ്റ്റ്യൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി ഒന്പതിന് കൂരാലി ജംഗ്ഷനിലെ രാജശേഖരന്‍റെ (രാജു) മാടക്കടയിൽ വെള്ളം കുടിക്കാനും സാധനങ്ങൾ വാങ്ങാനുമായി എത്തിയ ഇവരുടെ ഇടയിലേക്കാണ് പിക്കപ്പ് വാൻ ഇടിച്ചു കയറിയത്.

കടയിലെ കാലിയായ സോഡാക്കുപ്പിയും മറ്റും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് മുന്നോട്ട് പാഞ്ഞ വാൻ ഇവിടെ നിർത്തിയിട്ടിരുന്ന മാരുതി കാറിലിടിച്ചശേഷം ഓടയിലേയ്ക്ക് ചെരിഞ്ഞാണ് നിന്നത്.
ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷക്കാരും ചേർന്ന് ആദ്യം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നു. പൊൻകുന്നം പോലിസ് കേസെടുത്തു.

ജിക്സന്‍റെ ആദ്യകുർബാന സ്വീകരിക്കലിന് പൊൻകുന്നത്ത് പോയി വസ്ത്രങ്ങളും മറ്റും വാങ്ങി വന്ന ശേഷം മാടക്കടയിൽനിന്നു ജൂസ് കുടിക്കുന്നതിനിടെയാണ് പാലാ ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചു കയറിയത്.