ഒടുവിൽ കൂത്താട്ടുകുളത്തെ സുരക്ഷാ കാമറകൾ മിഴിതുറന്നു
Tuesday, April 16, 2024 5:40 AM IST
കൂത്താട്ടുകുളം: ഒടുവിൽ കൂത്താട്ടുകുളം നഗരസഭയിലെ സുരക്ഷാ കാമറകൾ മിഴി തുറന്നു. നഗരത്തിനുള്ളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ ഇനി ഈ കാമറകൾ പോലീസിനെ സഹായിക്കും. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കാമറകളുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നഗരസഭാധ്യക്ഷ വിജയ ശിവന്‍റെ നേതൃത്വത്തിലുണ്ടായ ഇടപെടലിലാണ് കാമറയുടെ തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞത്.

അറ്റകുറ്റപ്പണി ഏറ്റെടുത്തിരിക്കുന്ന സ്ഥാപനമായ പിറവം മോണിട്രോണിക്സിൽ നിന്നും വിദഗ്ധരെത്തി ഏറെനേരത്തെ ശ്രമങ്ങൾക്കൊടുവിൽ നാല് കാമറകളുടെ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ പുനസ്ഥാപിക്കാൻ കഴിഞ്ഞത്. വരുംദിവസങ്ങളിൽ ബാക്കിയുള്ള കാമറകൾ കൂടി പൂർവസ്ഥിതിയിലാക്കും.

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി എട്ട് കാമറകളാണ് സ്ഥാപിച്ചിരുന്നത്. നാല് മാസം മുൻപാണ് കാമറകളുടെ പ്രവർത്തനം നിലച്ചത്. സെൻട്രൽ കവലയിലെ മീഡിയനുകളിലായി എഎൻപിആർ കാമറയോടൊപ്പം ആറ് കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകൾക്ക് പുറമെ മർച്ചന്‍റ്സ് അസോസിയേഷൻ രണ്ട് കാമറകൾ കൂടി സ്പോണ്‍സർ ചെയ്തിരുന്നു. സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച കാമറകളുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് കാമറ അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്തിരിക്കുന്ന പിറവം മോണിട്രോണിക്സ് പറയുന്നത്.

മൂന്നു വർഷത്തെ കരാറിൽ തുടരുന്ന സ്ഥാപനത്തിന്‍റെ അനുമതി ഇല്ലാതെ മറ്റൊരു സ്ഥാപനത്തിലെ വിദഗ്ധരെത്തി പുതിയ കാമറ സ്ഥാപിക്കുകയായിരുന്നു. ഇതേ തുടർന്ന് സിസിടിവി നെറ്റ്‌വർക്കിലെ മീഡിയ കൺവർട്ടർ എന്ന ഉപകരണം കേടുവരികയായിരുന്നുവെന്ന് കരാറുകാരൻ പറഞ്ഞു.

നഗരത്തിൽ ദിവസവും ശരാശരി ഒരു അപകടമെങ്കിലും നടക്കുന്നത്. ഈ സാഹചര്യത്തിൽ അപകടകാരണങ്ങൾ കണ്ടെത്തുന്നതിന് സുരക്ഷാ കാമറകൾ നഗരത്തിൽ അനിവാര്യമാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ജൂവൽ ജംഗ്ഷന് സമീപം വയോധികയെ ബൈക്ക് ഇടിച്ച സംഭവമാണ് ഇതിൽ അവസാനത്തേത്.

പോലീസ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പലതിലും അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇത് ആവർത്തിക്കാതിരിക്കുവാൻ ഉടൻ തന്നെ മറ്റ് കാമറകൾ കൂടി പ്രവർത്തന സജ്ജമാക്കണമെന്നും ടൗണിന്‍റെ മറ്റു മേഖലകളിലും പുതിയ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.