ശസ്ത്രക്രിയ ഉപകരണം ഇറക്കാൻ കൂലി വാങ്ങാതെ ചുമട്ട് തൊഴിലാളികൾ
Sunday, April 21, 2024 4:28 AM IST
ഏലൂർ: പാതാളത്തെ ഇഎസ്‌ഐ ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണം കൂലി വാങ്ങാതെ ചുമട്ട് തൊഴിലാളികൾ ഇറക്കി. നിലവിൽ ഇവിടെ ശസ്ത്രക്രിയ മുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി. ഇതുമൂലം ഇഎസ്ഐ ആശുപത്രിയിൽ ചികിത്സ മുടങ്ങിയതോടെ നിരവധി രോഗികളാണ് ബുദ്ധിമുട്ടിലായത്.

ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് യന്ത്രം തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കേടായ ഓട്ടോക്ലേവിന് പകരമായി പുതിയ യന്ത്രം എത്തിച്ചെങ്കിലും കയറ്റിറക്ക് കൂലിത്തർക്കം മൂലം യന്ത്രങ്ങൾ ഇറക്കിവയ്ക്കാനാവുന്നില്ലെന്നാണ് ഇവ എത്തിച്ച ഹരിയാനയിലെ തായ്‌മോൾ ഓട്ടോക്ലേവ് ഇന്ത്യ പറയുന്നത്.

എന്നാൽ തങ്ങൾ ആശുപത്രിയിൽ യന്ത്രം ഇറക്കി വയ്ക്കുന്നതിന് കൂലി തർക്കം ഉന്നയിച്ചിട്ടില്ലെന്ന് പൂൾ ലീഡർ പറയുഞ്ഞു. പുതിയ യന്ത്രം ആശുപത്രിയിൽ എത്തിച്ച ആളുകളോട് മുന്പ് ഇതേ യന്ത്രം ഇറക്കിയപ്പോൾ തന്നിരുന്ന രൂപ മാത്രമേ ചോദിച്ചിട്ടുള്ളു. എന്നാൽ അത്രയും തുക വേണമെന്ന് ഇപ്പോൾ ആവശ്യപ്പെട്ടിരുന്നില്ലയെന്ന് കയറ്റിറക്ക് തൊഴിലാളികൾ പറഞ്ഞു.

യന്ത്രംകൊണ്ടുവരാൻ കരാറെടുത്ത ഏജൻസിയാണ് അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച സമയം വൈകിപ്പിച്ചതെന്നും തൊഴിലാളികൾ ആരോപിച്ചു. ഇതിനിടെ ഇന്നലെ ആശുപത്രിയിൽ യന്ത്രം എത്തുകയും ചുമട്ടു തൊഴിലാളികൾ സൗജന്യമായി യന്ത്രം ഇറക്കി വയ്ക്കുകയും ചെയ്തു.

ഓട്ടോക്ലേവ് യന്ത്രം ആശുപത്രിയിൽ ഇറക്കിവച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതിനെതുടർന്ന് എത്രയും വേഗം യന്ത്രം സ്ഥാപിച്ച് ശസ്ത്രക്രിയകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രേംലാൽ അറിയിച്ചു.