മാലിന്യം തള്ളൽ: ഫ്ലക്സ് ഉയർത്തി പ്രതിഷേധം
Monday, April 22, 2024 4:21 AM IST
ആലുവ: കുട്ടമശേരി അമ്പലപ്പറമ്പ് - ചാലയ്ക്കൽ റോഡിൽ മാലിന്യം തള്ളൽ രൂക്ഷമായി. സഹികെട്ട നാട്ടുകാർ മാലിന്യം തള്ളുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്ലക്സ് സ്ഥാപിച്ചാണ് പ്രതിഷേധിക്കുന്നത്. പാടശേഖരങ്ങൾക്ക് നടുവിലൂടെ പോകുന്ന അമ്പലപ്പറമ്പ് - ചാലക്കൽ റോഡിലൂടെ വിദ്യാർഥികൾ അടക്കം നിരവധിപേരാണ് സഞ്ചരിക്കുന്നത്.

ബേക്കറികളിൽ നിന്നുള്ള സ്ട്രോ, പ്ലാസ്റ്റിക് കവറുകൾ, ചായച്ചണ്ടി ഉൾപ്പടെയാണ് തള്ളുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഏതോ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളിയ വ്യക്തി ഫ്ലക്സ് കണ്ട് മനം മാറട്ടെയെന്നാണ് അമ്പലപ്പറമ്പ് നിവാസികൾ ആഗ്രഹിക്കുന്നത്.

‘സുഹൃത്തേ, ഒരു നാടിനെ മുഴുവൻ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഈ പ്രവൃത്തി താങ്കൾ അവസാനിപ്പിക്കുക. മാലിന്യ സംസ്കരണത്തിന് അനവധി ശാസ്ത്രീയ മാർഗങ്ങൾ നിലനിൽക്കെ ഇത് പൊതുവഴിയിൽ കൊണ്ടിടുന്നത് ഞങ്ങൾ നാട്ടുകാരെ മുഴുവൻ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ദയവായി ആവർത്തിക്കാതിരിക്കുക' എന്ന് എഴുതിയിരിക്കുന്ന ഫ്ലക്സിൽ മാലിന്യം റോഡിൽ തള്ളിയിരിക്കുന്നതിന്‍റെ ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നുവർഷം മുമ്പ് ഈ റോഡിൽ ഇതുപോലെ കടയിൽ നിന്നുള്ള മാലിന്യം തള്ളിയ ആളെ തെളിവ് സഹിതം പിടികൂടുകയും പോലീസിന്‍റെ നിർദേശാനുസരണം ആ മാലിന്യം കടക്കാരനെക്കൊണ്ട് തന്നെ മാറ്റിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരും ഈ ഭാഗത്ത് മാലിന്യം തള്ളിയിരുന്നില്ല.