ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം: അന്തർസംസ്ഥാന കവർച്ചാ സംഘം പിടിയിൽ
Monday, April 22, 2024 4:37 AM IST
കൊച്ചി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്‍റെ പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയായ അശ്വിൻ ‍വിജയ് സോളാങ്കി (44), ജ്യോത്സന സൂരജ് കച്ച്‌വെയ് (30), സുചിത്ര കിഷോർ,‍ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാ (42) എന്നിവരാണ് അറസ്റ്റിലായത്.

ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ പ്രവർത്തിക്കുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ കഴിഞ്ഞ 19നാണ് സംഘം തട്ടിപ്പ് നടത്തിയത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ പ്രവേശിച്ച് 08.500 ഗ്രാം തൂക്കം വരുന്ന 63,720 രൂപ വിലയുള്ള ബംഗാളി മോഡലിലുള്ള സ്വർണ നെക്‌ലേസും മോഷ്ടിച്ച് ഇവർ മുങ്ങുകയായിരുന്നു.

ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള‍ ഇവർ നന്നായി വസ്ത്രം ധരിച്ച് കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി ആഭരണം തെരഞ്ഞെടുക്കുകയും ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ആഭരണം തട്ടിയെടുത്ത് രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണങ്ങൾ കൂടുതലും.

മോഷണ വിവരം അറിഞ്ഞയുടൻ കളമശേരി എസ്എച്ച്ഒ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ ‍സ്ക്വാഡുകളായി തിരിഞ്ഞും സിസിടിവി കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

സമാനരീതിയിൽ ‍ആന്ധ്രാപ്രദേശ്, പൂനെ എന്നിവിടങ്ങളിൽ ഇവർ ‍വിവിധ കുറ്റകൃത്യങ്ങൾ നടത്തിയിടുള്ളതായും ജയിൽ വാസം അനുഭവിച്ചിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. ‍
പ്രതികൾ ‍ വിമാന മാർഗമാണ് കൊച്ചിയിലേക്ക് വന്നതെന്ന് മനസിലാക്കിയ പോലീസ് ഇവർ നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പറടക്കം കണ്ടെത്തി പിന്തുടർന്ന് തൃശൂർ ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പ്രതികൾ തൃശൂരില്‍ തന്നെയുള്ള ഒരു ജ്വല്ലറിയില്‍ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്ന് മൂന്നര പവൻ ‍ സ്വർണം മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.

കളമശേരി ഇൻസ്പെക്ടർ പ്രദീപ് കുമാർ, എസ്ഐ കുര്യൻ ‍ മാത്യു, മാഹിൻ‍, കൃഷ്ണരാജ്, ഷബ്ന എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘം അങ്കമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അജിത, റെജി, തൃശൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. നാലു പ്രതികളെ യും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.