അങ്കമാലി അർ‌ബൻ ബാങ്കിൽ നിക്ഷേപത്തുക വിതരണം തുടങ്ങി
Tuesday, April 23, 2024 6:41 AM IST
അങ്കമാലി: നിക്ഷേപതട്ടിപ്പു നടന്നെന്ന് ആരോപണമുയർന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് നിക്ഷേപത്തുക മടക്കി നൽകിത്തുടങ്ങി. 2020 ൽ നിക്ഷേപകാലാവധി കഴിഞ്ഞ അപേക്ഷകർക്കാണ് ഇന്നലെ തുക നൽകിയത്. പ്രതിദിന നിക്ഷേപകരുടെ അപേക്ഷകളും ഇന്നലെ പരിഗണിച്ചു. മുൻഗണനാ ക്രമത്തിൽ ഒരു ദിവസം 25 പേർക്കാണു നിക്ഷേപം തിരിച്ചുനൽകുക.

2021 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ ഇന്ന് പരിഗണിക്കും. 2022 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവർക്കു നാളെയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് അപേക്ഷകളും പരിഗണിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

നിക്ഷേപം തിരിച്ചു നൽകുന്നതിന്‍റെ ഉദ്ഘാടനം സംഘം പ്രസിഡന്‍റ് കെ.ജി. രാജപ്പൻ നായർ നിർവഹിച്ചു. ഭരണസമിതിയംഗം എൽസി വർഗീസ്, സെക്രട്ടറി ഡാർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ടു ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.