ബീഹാർ റോബിൻഹുഡിന്‍റെ കവർച്ച: ജോഷിയുടെ വീട്ടിൽ കയറിയത് 3 മോഷണശ്രമ പരാജയങ്ങൾക്ക് ശേഷം
Tuesday, April 23, 2024 6:52 AM IST
കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാന്‍ പനമ്പിള്ളിനഗര്‍ ഭാഗത്ത് മൂന്ന് വീടുകളില്‍ മോഷണത്തിനുശ്രമിച്ചശേഷമാണ് ജോഷിയുടെ വീട്ടില്‍ കയറിയത്. സ്‌ക്രൂ ഡ്രൈവര്‍ മാത്രമാണ് മുഹമ്മദ് ഇര്‍ഫാന്‍ മോഷണത്തിന് ഉപയോഗിച്ചത്. ജോഷിയുടെ വീട്ടില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ പൂട്ടാതിരുന്നത് ഇര്‍ഫാന് മോഷണം എളുപ്പമാക്കാന്‍ സഹായിച്ചുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്.ശ്യാം സുന്ദര്‍ പറഞ്ഞു.

ഈ പ്രദേശത്തു തന്നെ മൂന്നു വീടുകളില്‍ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ താമസിക്കുന്ന മേഖല എന്നതുകൊണ്ടാവാം പനമ്പിള്ളി നഗര്‍ തെരഞ്ഞെടുത്തതെന്നും കമ്മീഷണര്‍ പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം ഈ കാറില്‍ത്തന്നെ സൂക്ഷിച്ചിരുന്നു.

പരിശോധനകള്‍ ഒഴിവാക്കാന്‍ വേണ്ടിയാവാം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ബോര്‍ഡ് കാറില്‍ വച്ചിരുന്നത്. മോഷണത്തിനുശേഷം സമയം പാഴാക്കാതെ കൊച്ചി സിറ്റി പോലീസിന്‍റെ മുഴുവന്‍ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ രംഗത്തിറങ്ങി നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണു ഹൈടെക് കള്ളന്‍ കുടുങ്ങിയത്. ആളുകളുള്ള വീടുകളില്‍ കയറി ആരുമറിയാതെ മോഷണം നടത്തുന്നതില്‍ അതിവിദഗ്ധനാണു മുഹമ്മദ് ഇര്‍ഫാന്‍.