രാമന്‍തുരുത്തില്‍ ഇത്തവണ 100 ശതമാനം പോളിംഗ് ഉണ്ടാകില്ല
Friday, April 26, 2024 4:17 AM IST
കൊച്ചി: ജില്ലയിലെ ഏറ്റവും ചെറിയ ബൂത്തായ രാമന്‍തുരുത്തില്‍ ഇത്തവണ 100 ശതമാനം പോളിംഗ് ഉണ്ടാകില്ല. 18 വോട്ടര്‍മാര്‍ മാത്രമുള്ള ഇവിടെ അടുത്തിടയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും 100 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നതാണ്. ഇത്തവണ രണ്ടു പേരുടെ കുറവാണ് ഉള്ളത്. ഒരാള്‍ ജോലി സംബന്ധമായി വിദേശത്താണ്.

മറ്റൊരാളാകട്ടെ പുതിയ വോട്ടര്‍പട്ടിക പുറത്തിറങ്ങിയ ശേഷം മരണമടയുകയും ചെ യ്തു. 16 പേരാണ് നിലവില്‍ രാമന്‍തുരുത്തിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തുക.

സംസ്ഥാനത്ത് തന്നെ 100 ശതമാനം പോളിംഗ് രേഖപ്പെടുത്തുന്ന ബൂത്തുകളിലൊന്നാണ് രാമന്‍തുരുത്തിലെ ബൂത്ത്. വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലിന് പിറകിലായി പോര്‍ട്ട് ട്രസ്റ്റിന്‍റെ ഭൂമിയില്‍ കാലാകാലങ്ങളായി താമസിക്കുന്ന അഞ്ച് വീട്ടുകാര്‍ക്കു വേണ്ടിയാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ബൂത്ത് ക്രമീകരിക്കുന്നത്.

ഇത്തവണ രണ്ടു വീട്ടുകാര്‍ മാത്രമേ ഇവിടെ താമസമുള്ളൂ. മൂന്നു വീട്ടുകാര്‍ വല്ലാര്‍പാടത്തേക്ക് താമസം മാറി. എങ്കിലും ഇവരുടെ വോട്ടുകള്‍ രാമന്‍തുരുത്തിലെ ഈ രണ്ടാം നമ്പര്‍ ബൂത്തില്‍ തന്നെയാണ്. രാമന്‍തുരുത്തിലെ നിലവിലുള്ള രണ്ട് വീടുകളില്‍ ഒന്പതു വോട്ടര്‍മാരും വല്ലാര്‍പാടത്തേക്ക് താമസം മാറിയ മൂന്നു വീടുകളില്‍ ഒന്പത് വോട്ടുകളുമാണുള്ളത്.

കെട്ടിടം ലഭ്യമല്ലാത്തതിനാല്‍ ഷെഡ് കെട്ടിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്ത് ഒരുക്കിയത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെ ആറുദ്യോഗസ്ഥരാണ് ബൂത്തിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈകുന്നേരം നാലോടെയാണ് അവസാന വോട്ടർ വോട്ട് രേഖപ്പെടുത്തിയത്.

മൂന്ന് വീട്ടുകാര്‍ മാറി താമസിക്കുന്നതിനാല്‍ ഇത്തവണ പോളിംഗ് സമയം തീരുന്നതുവരെ അവസാന വോട്ടര്‍ക്കായി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ പറയുന്നു.