ചില വോട്ടുവിശേഷങ്ങൾ...
Saturday, April 27, 2024 1:53 AM IST
Üവോട്ടർമാരും ഉദ്യോഗസ്ഥരും പോലീസും തമ്മിൽ വാക്കേറ്റം

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മരത്തം കോട് എംപിഎം യുപി സ്കൂളിൽ വോട്ടർമാരും ഉദ്യോഗസ്ഥരും പോലീസും തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിനിടയാക്കി. 126-ാം ബൂത്തിൽ സമയം കഴിയാറായിട്ടും വോട്ടെടുപ്പ് ഇഴഞ്ഞ് നീങ്ങുന്നതിനെ കുറിച്ച് വോട്ടർമാർ ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷാവസ്ഥയ്ക്കും വഴിവെച്ചത്.

ഇതിനിടയിൽ സ്ഥലത്തെത്തിയ പോലീസ് വോട്ട് ചെയ്യാൻ നിന്നിരുന്നവരെ ലാത്തി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തു. തുടർന്ന് പോലീസുമായി നടന്ന രൂക്ഷമായ വാക്കേറ്റം സംഘർഷാവസ്ഥയ്ക്കിടയാക്കി. രാവിലെ മുതൽ തന്നെ 126-ാം ബൂത്തിൽ വോട്ടെടുപ്പ് ഇഴഞ്ഞാണ് നീങ്ങിയത്. വോട്ടെടുപ്പിന്‍റെ സമയം കഴിഞ്ഞിട്ടും സ്ത്രീകൾ ഉൾപ്പടെ നൂറിന് മുകളിൽ വോട്ടർമാർ കാത്തുനിൽക്കേണ്ടി വന്നു.

ഉദ്യോഗസ്ഥർ മനഃപൂർവം വോട്ടിംഗ് വൈകിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു. തൊട്ടടുത്തുള്ള ബൂത്തുകളിലെല്ലാം വേഗത്തിൽ വോട്ടെടുപ്പ് നടന്നിരുന്നു. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്ന് വോട്ടർമാരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ഇത് ചെവിക്കൊണ്ടില്ലെന്ന് പറയുന്നു. ഇതിനെ തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്.

Üകന്നിവോട്ട് കല്യാണത്തിന് ചെയ്യാനായതിന്‍റെ
സന്തോഷത്തിൽ സാനിയ

പുത്തൂർ: കന്നിവോട്ട് കല്യാണവേഷത്തിൽ ചെയ്തതിന്‍റെ സന്തോഷത്തിലാണ് ചെമ്പംകണ്ടം സ്വദേശി സാനിയ.

വെട്ടുകാട് ചെമ്പംകണ്ടം സ്വദേശിനി മുണ്ടയ്ക്കൽ വീട്ടിൽ സുജോയുടെ മകൾ സാനിയയാണ് കല്യാണ പന്തലിൽനിന്നു കന്നി വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയത്. ചെമ്പംകണ്ടത്തെ 185-ാം നമ്പർ ബൂത്തിലാണ് സാനിയ വോട്ട് രേഖപ്പെടുത്തിയത്.
വരൻ അഭിമന്യുവിന്‍റെ കൂടെയാണ് സാനിയ പോളിംഗ്് ബൂത്തിലെത്തിയത്.

Üഉദ്യോഗസ്ഥൻ വോട്ടു
മാറ്റി ചെയ്തതായി പരാതി

എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എൽപി സ്കൂളിലെ 138-ാം ബൂത്തിൽ ഉദ്യോഗസ്ഥൻ വോട്ട് മാറ്റി ചെയ്തതായി പരാതി. ഇത് വാക്കേറ്റത്തിനിടയാക്കി. നെല്ലുവായ് ചെറുവത്തൂർ വീട്ടിൽ അന്തോണി ജോൺസന്‍റെ(85) വോട്ടാണ് പോളിംഗ് ഉദ്യോഗസ്ഥൻ മാറ്റി ചെയ്തതായി പരാതി ഉയർന്നത്.
മകനോടൊപ്പമാണ് അന്തോണി ജോൺസൻ വോട്ട് ചെയ്യാനെത്തിയത്. കാഴ്ച കുറവായതിനാൽ ഉദ്യോഗസ്ഥൻ വോട്ട് രേഖപ്പെടുത്താൻ തയാറാവുകയായിരുന്നു. എന്നാൽ വോട്ടർ ആവശ്യപ്പെട്ട ചിഹ്നത്തിലല്ല ഉദ്യോഗസ്ഥൻ വോട്ട് രേഖപ്പെടുത്തിയതെന്നാണ് ആരോപണം. അബദ്ധം പറ്റിയതായി ഉദ്യോഗസ്ഥൻ സമ്മതിച്ചതായും പറയുന്നു.

തുടർന്ന് രൂക്ഷമായ വാക്കേറ്റം നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അന്തോണി ജോൺസന്‍റെ ബന്ധുക്കൾ അറിയിച്ചു

Üവോട്ട് ചെയ്യാനെത്തിയവർ
കുഴഞ്ഞുവീണു

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിൽ വോട്ട് ചെയ്യാൻ എത്തിയ രണ്ടു സ്ത്രീകൾ കുഴഞ്ഞുവീണു.

വെള്ളറക്കാട് തേജസ് എൻജിനീയറിംഗ് കോളജിൽ വോട്ട് ചെയ്യാനെത്തിയ കൊല്ലൻപടി കിഴക്കേപുരക്കൽ സുമതി(66)യും, എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ യുവതിയുമാണ് കുഴഞ്ഞ് വീണത്. വോട്ട് രേഖപ്പെടുത്തിയതിനു ശേഷമാണ് സുമതി കുഴഞ്ഞുവീണത്. തുടർന്ന് കരിയന്നൂരിലുള്ള മിത്ര ആശുപത്രിയിൽ ചികിത്സ തേടി.

കേച്ചേരി: കേച്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു. രക്ഷകരായത് പോലീസ്. മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടിൽ 72 വയസുള്ള സെബാസ്റ്റ്യനാണ് കുഴഞ്ഞുവീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ് പോലീസ് വാഹനത്തിന്‍റെ താൽക്കാലിക ഡ്രൈവർ മിഥുരാജ് എന്നിവരുടെ നേതൃത്വത്തിൽ വയോധികനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

Üവടക്കാഞ്ചേരിയിലെ
മാതൃകാബൂത്തുകൾ

വടക്കാഞ്ചേരി: ഫീഡിംഗ് റൂമും കൈക്കുഞ്ഞുങ്ങൾക്ക് കിടക്കാൻ തൊട്ടിലും കളിക്കോപ്പുകളുമായി വ്യത്യസ്തമായ ഒരു പോളിംഗ് ബൂത്ത്.

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിന് കീഴിൽ വരുന്ന ഓട്ടുപാറ ജിഎൽ പി സ്കൂളിലെ 29-ാം നമ്പർ ബൂത്താണ് മാതൃകാ ബൂത്തായി മാറ്റിയിരിക്കുന്നത്.

വോട്ട് ചെയ്യുവാൻ എത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് തെങ്ങോലയിൽ തയാറാക്കിയ സ്വാഗത ബോർഡും, വോട്ടർമാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖമായി വോട്ട് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയാണ് മാതൃകാ ബൂത്ത് ശ്രദ്ധേയമായത്.

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിനു കീഴിൽ വരുന്ന എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിന് കീഴിൽ വരുന്നതാണ് ഓട്ടുപാറ ജി എൽ പി സ്കൂളിലെ 29-ാം നമ്പർ ബൂത്ത്. ഈ ബൂത്ത് മാതൃകാ ബൂത്തായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു.

കരുമത്ര ആരോഗ്യമത എൽപി സ്കൂളിലെ 46-ാം നമ്പർ ബൂത്തും ഇത്തരത്തിൽ മാതൃകാ ബൂത്തായി സജ്ജീകരിച്ചു. ഈ ബൂത്തുകളിൽ വരുന്ന വോട്ടർമാർക്ക് സൗകര്യത്തോടെ വോട്ട് ചെയ്യാം. ഇതിനായി പലവിധ സൗകര്യങ്ങളാണ് ബൂത്തിൽ ഒരുക്കിയിരുന്നത്.

ബൂത്തിന്‍റെ കവാടത്തിൽ തന്നെ മെടഞ്ഞ പച്ചോലയിൽ വോട്ടർമാർക്ക് സ്വാഗതമോതുന്ന ബോർഡ് കൗതുകമായി. ബൂത്തിനു മുൻവശത്ത് തന്നെ ബിഎൽഒക്ക് ഇരിക്കുവാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

വോട്ട് ചെയ്യാൻ വരുന്നവർക്ക് കാത്തിരിക്കുവാനുള്ള കാത്തിരിപ്പുകേന്ദ്രവും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്ക് മുലയൂട്ടുവാനുള്ള കേന്ദ്രവും ക്രഷ് സൗകര്യവും തൊട്ടി
ലുമുണ്ടായിരുന്നു. ബാത്റൂം ഉൾപ്പെടെയുള്ളവ എവിടെയെന്ന് വ്യക്തമാക്കുന്ന സൈൻ ബോർഡുകളും ഈ ബൂത്തുകളിൽ സജ്ജീകരിച്ചു.

എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് വേറിട്ട രീതിയിൽ മാതൃകബൂത്ത് ഒരുക്കിയ്നതെന്ന് എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസർ എ.എൻ. അനിത പറഞ്ഞു.

സ്പെഷ്യൽ വില്ലേജ് ഓഫീസർ ബിനേഷ് കുമാർ, വില്ലേജ് അസിസ്റ്റന്‍റ് അനിൽകുമാർ, ഉദ്യോഗസ്ഥരായ കെ.എം. ബേബിച്ചൻ, അനുമോൾ 29, 30 ബൂത്തുകളിലെ ബിഎൽഒമാർ തുടങ്ങിയവരാണ് മാതൃകാ ബൂത്തിന് പിന്നിൽ പ്രവർത്തിച്ചത്.

വോട്ടെടുപ്പ് രാത്രി ഒൻപതു വരെ
നീണ്ടു

ചാവക്കാട്: തീരമേഖലയിൽ രണ്ടിടത്ത് വോട്ടെടുപ്പ് നീണ്ടു ; കുറെ വോട്ടർമാർ തിരിച്ചുപോയി. ഏതാനും പേർക്ക് തലക്കറക്കവും അനുഭവപ്പെട്ടു.

തിരുവത്ര സർക്കാർ സ്കൂളിലും ബ്ലാങ്ങാട് ഫിഷറീസ് സ്കൂളിലുമാണ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് നീണ്ടത്. രണ്ടിടത്തും ഗേറ്റ് പൂട്ടി ടോക്കൺ നൽകി. ബ്ലാങ്ങാട് അസാധാരണ തിരക്കായിരുന്നു. ഇവിടെ 1500 വോട്ടർമാർക്ക് ഒരു ബൂത്താണ്. ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതും ഉദ്യോഗസ്ഥരുടെ മന്ദഗതിയിലുള്ള പോക്കുമാണ് ഫിഷറീസ് സ്കൂളിൽ പോളിംഗ് നീളാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ചൂടിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കൂടുതൽ വോട്ടർമാർ എത്തിയതും തിരക്കിനടയാക്കി.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വോട്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നത്. ബ്ലാങ്ങാട് ബൂത്തിലെ തിരക്ക് ചാവക്കാട് എസ് എച്ച് ഒ നേരിട്ടാണ് നിയന്ത്രിച്ചത്. രാത്രി ഒൻപതുവരെ വോട്ടെടുപ്പ് നീണ്ടു. ക്രമീകരണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ കഴിവുകേടുമാണ് നാട്ടുകാർ ഉയർത്തുന്ന ആരോപണം.

22 കിലോമീറ്റർ ഓടിയെത്തി വോട്ട് ചെയ്തു

വടക്കാഞ്ചേരി: 22 കിലോമീറ്റർ ഓടിയെത്തി വോട്ട് ചെയ്തു. കോലഴിയിൽ നിന്നു 22 കിലോമീറ്റർ ഓടിയെത്തിയാണ് വരവൂർ സ്വദേശിനി സ്വപ്ന വരവൂർ പഞ്ചായത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഓട്ടത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ് ഇ ജീവനക്കാരിയായ സ്വപ്ന 22 കിലോമീറ്റർ ഓടിയെത്തിയത്. ഇന്നലെ പുലർച്ചെ 4.30 ഓടെസ്വപ്ന കോലഴിയിൽ നിന്ന് ഓട്ടം തുടങ്ങി രാവിലെ 8.30 ഓടെ വരവൂരിലെത്തി വോട്ട് ചെയ്തു.