കാപ്പ ചുമത്തി നാടുകടത്തി
Saturday, April 27, 2024 1:53 AM IST
ചേർപ്പ്: വിവിധ കേസുകളിൽ പ്രതിയായ കോടന്നൂർ കൊടപ്പിള്ളി വീട്ടിൽ മണികണ്ഠനെ (മണിമോൻ-29) കാപ്പ ചുമത്തി നാടുകടത്തി. രണ്ട് കൊലപാതക കേസുകളും കഞ്ചാവ് കേസുകളും ഉൾപ്പടെ ഒമ്പത് കേസുകളിൽ പ്രതിയാണ്.

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ നൽകിയ ശിപാർശയിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാ ബീഗം ആണ് ഉത്തരവിട്ടത്. ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് മൂന്നു വർഷം തടവു ശിക്ഷ ലഭിക്കും.

ചേർപ്പ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.വി. ലൈജുമോൻ, സീനീയർ സിവിൽ പോലീസ് ഓഫീസർ ജ്യോതീഷ് കുമാർ, സോഹൻലാൽ, വിനോദ് എന്നിവരുൾപ്പെട്ട സംഘമാണ് ഉത്തരവ് നടപ്പിലാക്കിയത്.