ഡയാലിസിസ് കിടക്കയിൽനിന്ന് പോളിംഗ് ബൂത്തിലേക്ക്
Saturday, April 27, 2024 1:53 AM IST
കാടുകുറ്റി: ശാരീരിക അവശതകൾ തളർത്തുമ്പോഴും ജനാധിപത്യത്തോടുള്ള കൂറും പൗരബോധവും കാക്കാൻ ഡയാലിസിസ് കിടക്കയിൽനിന്നു ഭാര്യാ സമേത നായെത്തി വയോധികൻ.

അന്നനാട് ത്രിവേണി ജംഗ്ഷനിൽ ഈരൂരിക്കൽ സെബാസ്റ്റ്യനും ഭാര്യ തങ്കമ്മയുമാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസിനുശേഷം പോളിംഗ് സ്റ്റേഷനിലെത്തിയത്. ജീവൻ നിലനിർത്താൻ കഴിഞ്ഞ നാലരവർഷമായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആഴ്ചയിൽ മൂന്നുവീതം ഡയാലിസിസ് നടത്തുന്നയാളാണ് സെബാസ്റ്റ്യൻ എന്ന 72 കാരൻ.

രണ്ടരമാസം മുമ്പ് ഡയാലിസിന് ആശുപത്രിയിലെത്തിയ സെബാസ്റ്റ്യൻ കാൽതട്ടി വീഴുകയും ഇടുപ്പെല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയനാവുകയുംചെയ്തു.

ഒന്നരമാസം നീണ്ട ആശുപത്രി വാസത്തിനുശേഷം പരസഹായത്തോടെയും വാക്കർ, വീൽചെയർ എന്നിവയുടെ സഹായത്താേടെയുമാണ് ഡയാലിസിസിനു പോകുന്നതും വരുന്നതും. ശസ്ത്രക്രിയയുടെ മുറിവുകളും മറ്റും ഭേദമാകാനുള്ള വിശ്രമത്തിനിടയിലാണ് ലോക്സഭ ഇലക്ഷൻ വന്നത്.