മഴയിലും ചോരാത്ത ആവേശത്തോടെ മലയോരത്തെ വോട്ടിംഗ്
Saturday, April 27, 2024 1:53 AM IST
കൊടകര: മറ്റത്തൂരിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളടക്കമുള്ള കൊടകര മേഖലയില്‍ വോട്ടെടുപ്പ് തികച്ചും സമാധാനപരമായി.

ഉച്ചനേരത്ത് കാല്‍മണിക്കൂറോളം കനത്തുപെയ്ത മഴയും വോട്ടിംഗ് യന്ത്രങ്ങളുടെ മന്ദഗതിയും മാറ്റിനിര്‍ത്തിയാല്‍ സുഗമമായാണ് രാവിലെ മുതല്‍ പോളിംഗ് പുരോഗമിച്ചത്. രാവിലെ ഏഴിന് പോളിംഗ് ആരംഭിക്കുന്നതിനു മുമ്പുതന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ആളൂര്‍ പഞ്ചായത്തിലെ തിരുത്തിപ്പറമ്പ് സെന്‍റ് പോള്‍ സ്‌കൂളിലെ 180-ാം നമ്പര്‍ ബൂത്തില്‍ രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലായത് അരമണിക്കൂറോളം വോട്ടെടുപ്പിന് തടസം സൃഷ്ടിച്ചു.

മറ്റത്തൂര്‍ പഞ്ചായത്തിലെ മൂലംകുടം എസ്എന്‍വി സ്‌കൂളിലെ ബൂത്തില്‍ ഫസ്റ്റ് പോളിംഗ് ഓഫീസര്‍ അരുണ്‍(45) തലകറങ്ങി വീണു. ഇയാളെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. കടമ്പോട് എഎല്‍പി സ്‌കൂളില്‍ വോട്ടുചെയ്യാനായി വരിനിന്നയാള്‍ കുഴഞ്ഞുവീണു.

നീരാട്ടുകുഴി സ്വദേശി പുളിയറത്തറ വിജയനാണ്(60) കുഴഞ്ഞുവീണത്. വോട്ടിംഗ് യന്ത്രത്തില്‍ വിരലമര്‍ത്തുമ്പോള്‍ ബീപ് ശബ്ദം വരാന്‍ കാലതാമസമുള്ളതായി വ്യാപകമായി പരാതി ഉയര്‍ന്നു. ഇതുമൂലം പല ബൂത്തുകളിലും മന്ദഗതിയിലാണ് വോട്ടെടുപ്പ് നടന്നത്.

പറപ്പൂക്കര പഞ്ചായത്തിലെ ഏതാനും ബൂത്തുകളില്‍ വോട്ടെടുപ്പ് മന്ദഗതിയിലാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നെല്ലായി, മുത്രത്തിക്കര എന്നിടിങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മറ്റത്തൂരിലെ കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തത് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചു.

അരണിക്കൂറിനുശേഷം മാനം തെളിഞ്ഞതോടെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് വീണ്ടും വര്‍ധിച്ചു. വൈകുന്നേരം അഞ്ചരയോടെ വീണ്ടും മഴ പെയ്‌തെങ്കിലും പോളിംഗിനെ ബാധിച്ചില്ല.
ചില ബൂത്തുകളില്‍ പോളിംഗ് ഏഴുമണിവരെ നീണ്ടു. രാത്രി മറ്റത്തൂര്‍ പഞ്ചായത്തിലെ പഞ്ചായത്തിലെ കാരിക്കടവ്, ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്നുള്ള വോട്ടര്‍മാര്‍ അഞ്ചുകിലോമീറ്ററോളം അകലെയുള്ള ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ സജ്ജീകരിച്ച 186-ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ടുരേഖപ്പെടുത്തിയത്.