Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൊന്നോണത്തിന് അമ്മയുടെ മുഖം
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങളും കുടുംബത്തിൽ ധാരാളമുണ്ടായിരുന്നു. ജീവിത കർക്കടകത്തിന്റെ വറുതികൾ ഒരുപാട് ഏൽക്കേണ്ടിവന്നപ്പോഴും എന്റെ അമ്മ ഭവാനിക്കുട്ടി തങ്കച്ചി വാടിയില്ല.
കൂട്ടുകുടുംബ സംവിധാനത്തിന്റെ ഇഴയടുപ്പമാണ് എന്റെ ബാല്യകാല ഓണത്തിനു ഹൃദ്യത സമ്മാനിച്ചിരുന്നത്. ഓണക്കാലത്ത് പുലർച്ചെ കുട്ടികൾ പൂപ്പാടങ്ങൾതോറും ഓടിനടന്നു പൂക്കൾ പറിച്ച് മുറ്റത്ത് പൂക്കളം തീർക്കുന്ന പഴമയുടെ സ്മരണ. വലിയ കുടുംബങ്ങളിലെ രസക്കുറവുകളൊക്കെ ഓണമെത്തുന്പോൾ മാഞ്ഞ് ഇല്ലാതാകും. ഒരുമയോടെ കൈകൾ കോർത്ത് എല്ലാം മറന്ന് പൂക്കളിറുക്കാൻ കുട്ടികൾ ഒന്നിച്ചുകൂടും.
നായർ തറവാടുകളിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയുണ്ടായിരുന്ന കാലത്താണ് ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖയായ കരിന്പാലേത്ത് തറവാട്ടിൽ ഞാൻ ജനിച്ചുവളർന്നത്. അസ്വാരസ്യങ്ങളാൽ പഴയ നാലുകെട്ട് പൊളിച്ചശേഷം അവശേഷിച്ചിരുന്ന ചായ്പിന്റെയും അറക്കൂട്ടിന്റെയും ഭാഗത്തുണ്ടാക്കിയ പുതിയ വീട്ടിലായിരുന്നു പിന്നീട് ഞങ്ങളുടെ താമസം.
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് തറവാട്ടിലെ നാലുകെട്ടിലും അതിന്റെ നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങളും കുടുംബത്തിൽ ധാരാളമുണ്ടായിരുന്നു. ജീവിത കർക്കടകത്തിന്റെ വറുതികൾ ഒരുപാട് ഏൽക്കേണ്ടിവന്നപ്പോഴും എന്റെ അമ്മ ഭവാനിക്കുട്ടി തങ്കച്ചി വാടിയില്ല. അമ്മയായിരുന്നു ഓണവിളക്ക്.
കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴമക്കാരുടെ പ്രമാണം. അമ്മയുടെ കാര്യത്തിൽ അത് അപ്പാടെ ശരിയായിരുന്നു. വീട്ടിലെ എന്തെങ്കിലും വക വിറ്റിട്ടാണെങ്കിലും അമ്മ തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിത്തന്നിരുന്നു.
കരിന്പാലേത്ത് പുരയിടത്തിൽ അന്ന് നിറയെ മരങ്ങളുണ്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക്, പുവരശ്, മാവ്, അത്തി, ഇത്തി, ആവണക്ക്, എലവ് തുടങ്ങി ധാരാളം വൃക്ഷങ്ങൾ. തറവാടിന്റെ അറയിലും നിലവറയിലുമൊക്കെയായി നിറയെ ഓട്ടു വാർപ്പുകളും ഉരുളികളും കുട്ടകങ്ങളും ചെന്പുകളും നിലവിളക്കുകളും ചരുവങ്ങളും ചെന്പുകലങ്ങളും പിച്ചള പാത്രങ്ങളുമൊക്കെയുണ്ടായിരുന്നു. നെല്ലും നാളികേരവും വിറ്റുകിട്ടിയിരുന്ന പണം കൊണ്ടാണ് അമ്മ ഒരുവിധം കുടുംബം പുലർത്തിപ്പോന്നത്.
അച്ഛൻ കളരിക്കൽ കൃഷ്ണപിള്ള പല കാരണങ്ങളാൽ കുടുംബത്തിൽനിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. നെല്ലും തേങ്ങയും വിറ്റുകിട്ടിയ പണം ഓണം എത്തുന്പോഴേക്കും തീർന്നുപോയിട്ടുണ്ടാകും. അമ്മ ഒട്ടും വൈകാതെ പുരയിടത്തിലെ ഏതെങ്കിലുമൊരു വലിയ മരം വെട്ടി വിൽക്കും. അതല്ലെങ്കിൽ ഒന്നോ രണ്ടോ പാത്രങ്ങൾ വിൽക്കും.
അങ്ങനെ കാണം വിറ്റും അമ്മ ഓണം ഞങ്ങൾക്കായി ഒരുക്കി. ഓണക്കോടിയും ഓണസദ്യയും കെങ്കേമമാക്കി. പൊന്നോണത്തെ മാടിവിളിക്കുന്ന അത്തം മുതൽ കരിന്പാലേത്ത് വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങും. പൂവായ പൂവെല്ലാം പൂക്കളത്തിൽ നിറച്ചുതുടങ്ങുന്ന അത്തപ്പുലരി മുതൽ അമ്മതന്നെയാണ് പൂവിടീലിനു മക്കൾക്ക് ഒപ്പം നിന്നിരുന്നത്. ആവണിപ്പലകയുടെ ആകൃതിയിൽ പൂക്കുന്ന് ഉണ്ടാക്കുന്നതിനും പൂക്കുന്നിനു മുകളിൽ തുന്പയും ചെത്തിയും ചെന്പരത്തിയുമൊക്കെ നിരത്തുന്നതിനും അമ്മതന്നെ കരുതലായി നിന്നു. മണ്ണുകുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്പോഴും പൂവട നേദിക്കുന്പോഴും നിർദേശങ്ങൾ നൽകി കരുതലോടെ കൂടെയുണ്ടാകും അമ്മ.
ഓണനാളുകളിൽ ഞങ്ങൾക്ക് എല്ലാ കൂട്ടം പലഹാരങ്ങളും വേണം. വിളഞ്ഞു പാകമായ ഏത്തക്കായ വാങ്ങി അമ്മ ഉപ്പേരി വറുക്കും. കായയും ശർക്കരയും പാകത്തിനു ചേർത്ത് ശർക്കരവരട്ടിയുണ്ടാക്കും. അരിമുറുക്കും തയാറാക്കും.ഞങ്ങൾ സഹോദരങ്ങളായ ചെല്ലപ്പനും (നോവലിസ്റ്റ് പി.വി.തന്പി) ഗോപാലകൃഷ്ണനും (അഡ്വ.പി.ജി. തന്പി) ഞാനും കൊതിയോടെ ആ കൈപ്പുണ്യം നോക്കിയിരിക്കും. ഇളയ സഹോദരങ്ങളായ തുളസീഭായി തങ്കച്ചിയും ഡോ. പ്രസന്ന വദനൻ തന്പിയും അന്നു ജനിച്ചിട്ടില്ല.
വല്യേട്ടനായ ചെല്ലപ്പന് എന്നേക്കാൾ ആറു വയസ് കൂടുതലുണ്ട്. നാവു തിരിയാത്ത പ്രായത്തിൽ വലിയ കൊച്ചേട്ടന് അസുഖം വന്നപ്പോൾ ഉവ്വാവുള്ള കൊച്ചാട്ടനെന്ന അർഥത്തിൽ വാവൂത്തത്തൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. വല്യേട്ടന്റെ അവസാന കാലംവരെയും ആ വിളി തുടർന്നു. പി.ജി. തന്പി എനിക്ക് പ്രിയപ്പെട്ട കൊച്ചാട്ടനായിരുന്നു. അമ്മയും സഹോദരങ്ങളും എന്നെ ശ്രീമാരൻ എന്നാണ് വിളിക്കുക.
അരിമുറുക്ക് തയാറാക്കുന്നതിനിടെ മാവ് കൈയിലെടുത്ത് കരവിരുതോടെ പല ജന്തുക്കളുടെയും രൂപങ്ങളുണ്ടാക്കുന്ന കുസൃതി അമ്മ ഞങ്ങൾക്കു മുന്നിൽ നടത്തിയിരുന്നു. എലിയും പൂച്ചയും ഓന്തും നായ്ക്കുട്ടിയുമെല്ലാം മാവിൽ മുറുക്കായി മാറുന്പോൾ ഞങ്ങൾ ആർത്തു ചിരിക്കും. തിരുവോണത്തിനു മാവേലിത്തന്പുരാൻ എഴുന്നള്ളുന്പോഴേക്കും കുട്ടികളെല്ലാം കുളിച്ചൊരുങ്ങി ഓണക്കോടി അണിഞ്ഞ് ചന്തത്തിൽ നിൽക്കണമെന്ന് അമ്മയ്ക്കു നിർബന്ധമുണ്ടായിരുന്നു.
തിരുവോണമെന്നു കേൾക്കുന്പോൾ അമ്മയുടെ മുഖമാണ് അന്നും ഇന്നും ഉളളിൽ നിറയുന്നത്. ഞങ്ങൾ മക്കൾ വളർന്ന് പല തലങ്ങളിലെത്തിയപ്പോഴും അമ്മ മാത്രം മാറിയിരുന്നില്ല. ഓണം അടുക്കാറാകുന്പോഴേ അമ്മ പറയും, എത്ര തിരക്കുണ്ടെങ്കിലും നിങ്ങളെല്ലാവരും ഓണത്തിന് ഒന്നിച്ചുകൂടണമെന്ന്. സിനിമാരംഗത്ത് ഗാനരചനയും സംവിധാനവും തിരക്കഥയെഴുത്തുമായി തിരക്കിലായിരിക്കുന്പോഴും ഓണത്തിന് അമ്മയുടെ അടുത്തേക്ക് ഞാനും എത്തിയിരുന്നു.
അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലത്ത് ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നാണ് തിരുവോണസദ്യ ഉണ്ടിരുന്നത്. 1983ൽ അച്ഛൻ മരിച്ചു. 2002ൽ അമ്മയും. അമ്മവിളക്ക് അണയുംവരെ എല്ലാ ഓണത്തിനും മക്കളെല്ലാവരും പുടവയുമായി അമ്മയുടെ അടുത്തെത്തിയിരുന്നു.
പ്രായം എത്തിയശേഷവും ഓണത്തിന് ഞങ്ങൾ സഹോദരങ്ങൾ വീട്ടിലെ കുട്ടികളായി മാറും. ഓണസദ്യ കഴിഞ്ഞാലുടൻ വാവൂത്തത്തനും കൊച്ചാട്ടനും തന്പിയും ഞാനും ചീട്ട് കളിക്കും. വലിയ ദേഷ്യക്കാരനായിരുന്ന വാവൂത്തത്തൻ ഞങ്ങൾ ഇളയവരെയെല്ലാം തല്ലുകയും ശകാരിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ സദ്യ കഴിഞ്ഞുള്ള ചീട്ടുകളിയിൽ പ്രായഭേദങ്ങളും പദവികളുമൊക്കെ മറക്കും.
അന്ന് വാവൂത്തത്തൻ ഞങ്ങൾക്ക് കൂട്ടുകാരനെപ്പോലെയാകും. ചീട്ടുകളിയിൽ കള്ളത്തരം കാട്ടുന്ന വാവൂത്തത്തനെ കയ്യോടെ പിടികൂടാനുളള സ്വാതന്ത്ര്യം ഓണനാളിൽ ഞങ്ങൾ ഇളയവർക്കുണ്ടായിരുന്നു എന്നും കുറിക്കട്ടെ.
ശ്രീകുമാരൻ തന്പി
....................................................................................................................................................................................
മണിമുറ്റത്ത് ആവണിപ്പാട്ടുകൾ
മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തന്പി മലയാളികൾക്ക് സമ്മാനിച്ചു. മുപ്പത് സിനിമകൾ സംവിധാനം ചെയ്തു. എഴുപത്തെട്ട് തിരക്കഥയെഴുതി. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരന്പരകളും നിർമിച്ചു. നാല് കവിതാസമാഹരങ്ങളുടെയും രണ്ടു നോവലുകളുടെയും രചയിതാവുകൂടിയാണ്.
ശ്രീകുമാരൻ തന്പിക്ക് ഓണം സമൃദ്ധിയും ഉത്സവവും പ്രണയവുമാണ്. അത് വിരഹമാണ്, കാത്തിരിപ്പിനു ശേഷമുള്ള ഹൃദയങ്ങളുടെ ഒന്നുചേരലുമാണ്. മന്ദംമന്ദം ഓമനക്കാൽ വച്ച് ഓണം മലയാളത്തിരുമുറ്റത്ത് എത്തുന്പോൾ മലയാളികൾ എക്കാലത്തും ആസ്വദിക്കുന്നത് ശ്രീകുമാരൻ തന്പിയുടെ ഓണപ്പാട്ടുകൾതന്നെ. അത്തം പുലരുന്പോൾത്തന്നെ അറിയാതെ പാടിപ്പോകും...
“പൂവിളി പൂവിളി പൊന്നോണമായി...’’ മഹാബലി പ്രജകളെ കാണാനെത്തുന്ന പൊന്നോണനാളിൽ
തിരുവോണ പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റം അണിഞ്ഞൊരുങ്ങി
തിരുമേനി എഴുന്നള്ളും സമയമായി
ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി...
എന്നാണല്ലോ ഏവരും പാടുക.
1969ൽ ശ്രീകുമാരൻ തന്പി-ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന മധുരഗീതം കാസറ്റിലെ “തുയിലുണരൂ തുയിലുണരൂ തുന്പികളേ...’’ മുതൽ ഈ ഓണത്തിന് യേശുദാസും ശ്വേതാ മോഹനും ചേർന്നു പാടിയ പൊന്നോണത്താളം ആൽബത്തിലെ “ഉണരും ഓർമതൻ പൂക്കളം ഉയരും പൂവിളിമേളനം...’’ വരെ നീളുന്നു പൂപ്പൊലിയായി തന്പിയുടെ പെന്നോണപ്പാട്ടുകൾ.
1983ൽ തരംഗിണി പുറത്തിറക്കിയ ‘ഉത്സവഗാനങ്ങൾ’ കാസറ്റിലെ “ഉത്രാടപൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരി പാൽചുരത്താൻ വാ വാ ...’’ എന്ന ഗാനം ഇത്തിരിയല്ല ഓണസൗന്ദര്യം ചൊരിയുന്നത്. പായിപ്പാട്ടാറ്റിലെ വള്ളംകളിപോലുള്ള ആഘോഷത്തിമിർപ്പിൽ മാത്രമല്ല “എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ...’’, “മുടിപ്പൂക്കൾ വാടിയാലും എന്നോമനേ...’’ തുടങ്ങിയ പ്രണയാർദ്ര ഗാനങ്ങളും ശ്രീകുമാരൻ തന്പി മലയാളത്തിനു നൽകിയ ഓണസമ്മാനങ്ങളാണ്.
തരംഗിണിയുടെ ‘പൊന്നോണത്താളം’ ആൽബത്തിലെ പാട്ട് ആസ്വാദകരൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. സംഗീത സംവിധായകൻ സൽജിൻ കളപ്പുര ഫോണിൽ പാടിക്കൊടുത്ത ഈണത്തിനനുസരിച്ചു പതിനഞ്ചു മിനിറ്റിനുള്ളിൽ ശ്രീകുമാരൻ തന്പി എഴുതിയ ഗാനമാണിത്.
ഉണരും ഓർമതൻ പൂക്കളം
ഉയരും പൂവിളി മേളനം
പണ്ടു പാടിയ പാട്ടിൻ വരികളെ
വാരിപ്പുണരുകയായി
നിറയും നെഞ്ചിലെ ഭാവതാളങ്ങൾ
ഉയർന്നു വീണ്ടുമിതാ...
ഇനി ആ പഴയ പൊന്നുണ്ണിയുടെ പൂക്കളത്തിലേക്കു പോകാം.
ഉണ്ണിക്കരങ്ങളാൽ പൂക്കളം നെയ്യും
നിൻ ഉണ്ണിയെ ഞാനിന്നു കണ്ടു
കണ്ണെടുക്കാതെ ഞാൻ നോക്കിനിന്നു
മാഞ്ഞ വർണങ്ങൾ വീണ്ടും തെളിഞ്ഞു...
ശ്രീകുമാരൻ തന്പി ഓണപ്പാട്ടെഴുതുന്പോൾ ഓണവും പ്രണയവും കൂടിക്കലരും. രണ്ടും മനസിന്റെ ഉത്സവങ്ങളായതുകൊണ്ടാണ് അങ്ങനെ വരുന്നതെന്നു ശ്രീകുമാരൻ തന്പി പറയും. പ്രണയത്തിന്റെ മാഞ്ഞ വർണങ്ങൾ ഓരോ ഓണക്കാലത്തും വീണ്ടും തെളിയുന്നതായാണ് ഇദ്ദേഹത്തിന്റെ അനുഭവം.
എസ്. മഞ്ജുളാദേവി
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
പ്രസാദിന്റെ കാൽവയ്പ്
പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില
യുവജന വിശ്വാസോത്സവം
പരിശുദ്ധ പിതാവിന്റെ ഓരോ വാക്കുകളെയും ഹര്‍ഷാരവത്തോടെ സ്വീകരിച്ച ജനലക്ഷങ്ങള്‍. പാപ്പയുടെ ശ്ലൈഹിക ആശിര്വാദത്തി
ഈറോഡിലെ ഓണപ്പുറപ്പാട്
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏ
ദുരിതത്തുരുത്ത്
കൊച്ചി നഗരത്തിന്റെ മുഖശോഭയുള്ള മറൈൻ ഡ്രൈവിൽനിന്നു കായലിനക്കരയിലേക്കു നോക്കിയാൽ വിളിപ്പാടകലെ കാണാം താന്തോ
മാറുന്ന മഴക്കാലം
പണ്ടൊക്കെ മഴയ്ക്കും അതിന്റെ വരവുപോക്കിനും കൃത്യതയുണ്ടായിരുന്നു, പക്കവും താളവുമുണ്ടായിരുന്നു. കോടമഞ്ഞ് കരിന്പടം
ഫ്രാൻസിസ് എന്ന പാഠപുസ്തകം
അപ്പനു കരുതലാകാനും പഠനച്ചെലവ് കണ്ടെത്താനും പശ്ചിമകൊച്ചിയിലുടനീളം വാടക സൈക്കിളിൽ മീൻ വിറ്റുനടന്ന ആ കാലം ഫ്രാൻ
നവതി പ്രണാമം
നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സം
ബ്രില്യന്റ് ജേർണി
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷാപരിശീലനത്തിലും റാങ്കുകളുടെ നേട്ടപ്പട്ടികയിലും ബ്രില്യന്റ് സ്റ്റഡി സെന
സുവർണ പാദുകങ്ങൾ
കോടാനുകോടി വിലയുള്ള കാലുകളുടെ ഉടമയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും എന്‍ഗോളൊ കാന്റെയുമെല്ലാം മാറി
ഭൂമിയുടെ ശ്വാസകോശം
2023 മേയ് ഒന്നിനുണ്ടായ കൊളംബിയൻ വിമാനദുരന്തവും യാത്രക്കാരായ നാലു കുട്ടികളുടെ അതിശയകരമായ അതിജീവനത്തിന്റെ ഉദ്വേ
ദ മണിപ്പുര്‍ സ്റ്റോറി
ക്രൈസ്തവരായതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന മനുഷ്യരുടെ കഥകൂടിയാണ് മണിപ്പുർ. സഹോദരങ്ങൾ ഏറ്റുമുട്ടുന്പോഴാണ് കലാപ
അതിജീവനത്തിന്റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
കണക്കുകൂട്ടൽ എത്ര എളുപ്പം
മുപ്പതു വർഷം മുന്‍പ് മതസ്ഥാപനങ്ങൾക്കും ധർമസ്ഥാപനങ്ങൾക്കും വരവുചെലവു കണക്കുകൾ ശരിയാക്കി കൊടുക്കുന്ന സേവനവുമായാ
കടലിനക്കരെപ്പോണോരേ...
നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്. കൊച്ചി ചെല്ലാനം ഹാർബറിൽ ഇൻബോർഡ് വള്ളങ്ങളുടെ അനന്തമായ നിര. ബിജുവു
മലയാളികളുടെ മാർകേസ്
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരി
മുത്തങ്ങയിലെ കുങ്കിപ്പട
പന്തല്ലൂർ മോഴയാന ഗൂഡല്ലൂരിലെ പന്തല്ലൂർ ഗ്രാമവാസികൾക്ക് പേടിസ്വപ്നമായിരുന്നു. എട്ടുപേരെ അരുംകൊല ചെയ്യുകയും എഴ
Latest News
ഷഹനയ്ക്ക് റുവൈസ് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു: റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ വരും ദിവസങ്ങളിൽ കനത്തമഴ; വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
ജിയോ ബേബിക്ക് പിന്തുണയുമായി മന്ത്രി ബിന്ദു
അനധികൃത കുടിയേറ്റക്കാരെ റഷ്യ യുക്രെയ്നെതിരേയുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം
മൂന്ന് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; വകുപ്പുകൾ വീതിച്ചു നൽകി
Latest News
ഷഹനയ്ക്ക് റുവൈസ് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു: റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ വരും ദിവസങ്ങളിൽ കനത്തമഴ; വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
ജിയോ ബേബിക്ക് പിന്തുണയുമായി മന്ത്രി ബിന്ദു
അനധികൃത കുടിയേറ്റക്കാരെ റഷ്യ യുക്രെയ്നെതിരേയുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം
മൂന്ന് മന്ത്രിമാരുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു; വകുപ്പുകൾ വീതിച്ചു നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top