മരണപത്രം, എത്ര വിചിത്രം!
മരണമെത്തുന്ന നേരത്തും വിചിത്രമായ വിൽപ്പത്രവുമൊരുക്കി കാത്തിരിക്കുന്നവരും നമുക്കിടയിലുണ്ട്. "എല്ലാംഭാര്യയ്ക്ക് " എന്ന ലോകത്തിലെ ഏറ്റവും ചെറിയ വിൽപ്പത്രമെഴുതി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഭർത്താവും ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും എട്ടിന്‍റെ പണി കൊടുത്ത് പ്രതികാരം തീർത്ത ധനികരും ചരിത്രത്തിലുണ്ട്.

ബ്രിട്ടീഷ് ധനികനായ ബ്ലാ ക്വെൻ തന്‍റെ സ്വത്തിന്‍റെ സിംഹഭാഗവും നൽകിയത് "ജിഗൂ" എന്ന കോഴിക്കാണ്. വെറും 1.55 കോടി ഡോളർ! ജർമൻകാരിക്കു പക്ഷം നായയാണ്. കാർലെറ്റ് തന്‍റെ നായയ്ക്ക് നൽകിയത് 3.5 കോടി രൂപ.

ബോളിവുഡ് നടൻ സഞ്ജയ്ദത്തിന്, ആരാധികയായ നിഷി ഹരീഷ് മരണപത്രത്തിലൂടെ നൽകിയതാകട്ടെ പത്തുകോടിയുടെ സ്വത്തുക്കൾ.

മരണശേഷം എന്‍റെ കാറിനോടൊപ്പം എന്നെ സംസ്കരിക്കണമെന്നാണ് "ചീ " എന്ന ചീനക്കാരന്‍റെ മരണമൊഴി. ബന്ധുക്കളെ മുഴുവൻ ഞെട്ടിച്ച് ഗുജറാത്ത് എം.എൽ.എ സ്വത്തുനൽകിയത് വേലക്കാരന്. കോൺഗ്രസ് എംഎൽഎ ഗജരാജ്സിംഗ് അതീവരഹസ്യമായാണ് മരണപത്രത്തിലൂടെ 600 കോടിരൂപയുടെ വസ്തുവകകൾ തന്‍റെ വേലക്കാരന് നൽകിയത്. ഇക്കാര്യം ബന്ധുക്കൾ അറിഞ്ഞത് എംഎൽഎയുടെ മരണത്തിനുശേഷവും. അതോടെ വേലക്കാരന്‍റെ കഷ്ടകാലവും ആരംഭിച്ചു. ബന്ധുക്കൾ അയാളെ തട്ടിക്കൊണ്ടുപോയി. പാവം വേലക്കാരനും കിട്ടി എം.എൽ എ യുടെ പണി.

കാനഡയിലെ ടൊറന്‍റോയിലെ ചാൾസ് വാൻസ് മില്ലർ എന്ന അഭിഭാഷകന്‍റെ വിൽപ്പത്രം സർക്കാറിനും തലവേദനയായി. മില്ലർ മരിച്ച് അന്നുമുതൽ പത്തുവർഷത്തിനുള്ളിൽ ടൊറന്‍റോയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീക്ക് തന്‍റെ സ്വത്തുക്കൾ നൽകണമെന്ന് അസാധാരണമായ ആ മരണപത്രത്തിൽ അദ്ദേഹം എഴുതിവച്ചു. വിൽപ്പത്രത്തിന്‍റെ നിയമസാധുതയെ സംബന്ധിച്ച് തർക്കം, യോഗ്യരായ സ്ത്രീകളെക്കുറിച്ച് തർക്കം- ഇതെല്ലാം പരിഹരിക്കാൻ സുപ്രീംകോടതി പത്തുവർഷമെടുത്തു. ഒമ്പത്കുട്ടികൾ വീതമുള്ള 11 സ്ത്രീകളിൽനിന്നും നാലുപേരെ യോഗ്യരായി കോടതി പ്രഖ്യാപിച്ചു. അവസാനം നാല് സ്ത്രീകളെയും തെരഞ്ഞെടുത്തു. അവർക്ക് മൊത്തം 36 കുട്ടികൾ ! ഓരോരുത്തർക്കും 110,000 ഡോളർ വീതം. കുട്ടികളില്ലാത്ത മില്ലർ ടൊന്‍റോയിലെ കർക്കശമായ ജനനനിയന്ത്രണ നിയമത്തോട് സർഗാത്മകമായി പ്രതികരിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അവിടെ ജനസംഖ്യ കുത്തനെ വർധിച്ചു എന്നതുംചരിത്രം.

അതിസമ്പന്നനായ ഒരുവക്കീൽ അതിവിചിത്രമായ ഒരു വിൽപത്രം രചിച്ചു ; "എന്‍റെ എല്ലാ സ്വത്തുക്കളും വിഡ്ഢികൾക്കും ഭ്രാന്തന്മാർക്കും." അതിനുള്ളകാരണവും മരണപത്രത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കി. "അവരിൽ നിന്നുംഞാൻ ഉണ്ടാക്കിയ സ്വത്ത് അവർക്കുതന്നെ തിരിച്ചുനൽകാനാണ് '!.

നർമ്മവിസ്താരം- അഡ്വ. ഡി.ബി. ബിനു