ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരുന്നല്ലോ ഉണ്ണീശോ. ദൈവം മനുഷ്യനുമായി കണ്ടുമുട്ടുന്ന മനോഹരവേള. ഓരോ രാജ്യത്തും വ്യത്യസ്തമായ ആചാരങ്ങളും പതിവുകളും ആഘോഷങ്ങളുമൊരുക്കിയാണ് ആദ്യത്തെ ക്രിസ്മസിന്‍റെ ഓർമ പുതുക്കുന്നത്.

ജർമനിയിൽ കുടുംബാംഗങ്ങളെല്ലാവരും പരസ്പരം സമ്മാനങ്ങൾ നൽകുന്ന പതിവുണ്ട്. കുട്ടികൾ അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങളുടെ പേരെഴുതി ഒരു സോക്സിലിട്ട് വാതിലിനു വെളിയിൽ വയ്ക്കാറുണ്ട്. ജർമനിയിൽതന്നെ ചിലയിടങ്ങളിൽ സാന്താക്ലോസ് അപ്പൂപ്പനാണ് സമ്മാനങ്ങളുമായി വരുന്നതെന്നാണു കുട്ടികൾ വിശ്വസിക്കുന്നത്. മറ്റു ചിലയിടങ്ങളിലാകട്ടെ ഉണ്ണീശോയും.

1934ൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന ജോസഫ് റാറ്റ്സിംഗർ (പിന്നീട് ബനഡിക്ട് 16-ാമൻ മാർപാപ്പ) ഉണ്ണീശോയ്ക്ക് എഴുതിയ കത്ത് അദ്ദേഹത്തിന്‍റെ ജന്മവീട്ടിൽ (ബവേറിയ സംസ്ഥാനത്തെ മാർക്റ്റൽ ഗ്രാമത്തിൽ, ഇപ്പോൾ അതൊരു മ്യൂസിയമാണ്) സൂക്ഷിച്ചിട്ടുണ്ട്. ആ കത്ത് മലയാളത്തിലാക്കിയാൽ ഇങ്ങനെയായിരിക്കും...

“എത്രയും പ്രിയ ഉണ്ണീശോ,
നീ താമസിയാതെ ഭൂമിയിലേക്ക് ഇറങ്ങിവരുമല്ലോ.
കുട്ടികളെ സന്തോഷിപ്പിക്കാൻ നീ ആഗ്രഹിക്കുന്നുമുണ്ട്.നീ എന്നെയും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലോ.

ഞാൻ കാത്തിരിക്കുന്നത് ഒരു കുർബാനപ്പുസ്തകത്തിനും പച്ചനിറത്തിലുള്ള ഒരു കുർബാനശുശ്രൂഷക്കുപ്പായത്തിനും ഒരു തിരുഹൃദയ രൂപത്തിനുമാണ്. ഞാൻ എപ്പോഴും ഒരു നല്ല കുട്ടിയായിരിക്കും.സ്നേഹാഭിവാദ്യങ്ങളോടെ ജോസഫ് റാറ്റ്സിംഗർ.’’