മനുഷ്യകുലത്തിന്‍റെ പൂർവികനായ ഹോമോ ഇറക്റ്റസിന്‍റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ‌ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ ചെളിയുടെയും മണലിന്‍റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുകയായിരുന്നു തലയോട്ടി. ഗവേഷകർ അവകാശപ്പെടുന്നത് തലയോട്ടിക്ക് 140,000 വർഷം പഴക്കമുണ്ടെന്നാണ്. ഇന്തോനേഷ്യയിലെ ജാവ തീരത്തു നടത്തിയ മണൽ ഖനനത്തിനിടെയാണു കണ്ടെത്തലുകൾ.

പുരാതന മനുഷ്യന്‍റെ തലയോട്ടി സമുദ്രത്തിന്‍റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്നവയാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. മഡുറ കടലിടുക്കിലെ വലിയ നിർമാണപദ്ധതിയുമായുള്ള ഖനനങ്ങളിൽ, 2011ൽ ആണ് ഹോമോ ഇറക്റ്റസിന്‍റെ ഫോസിൽ കണ്ടെത്തിയത്.

എന്നാൽ, ഈ മാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. "കണ്ടെത്തലുകൾ ഈ കാലഘട്ടത്തിന്‍റെ സവിശേഷത, പ്രദേശത്തെ ഹോമിനിൻ ജനസംഖ്യയുടെ വലിയ രൂപാന്തര വൈവിധ്യവും ചലനാത്മകതയുമാണ്'- പഠനത്തിനു നേതൃത്വം നൽകിയ ഹരോൾഡ് ബെർഗൂയിസ് പറഞ്ഞു.

6,000 മൃഗ ഫോസിലുകളും

ഒരു കാലത്ത് തെക്കുകിഴക്കൻ ഏഷ്യയെ വിശാലമായ ഉഷ്ണമേഖലാ സമതലവുമായി ബന്ധിപ്പിച്ചിരുന്ന "സുന്ദലാൻഡ്' എന്നറിയപ്പെടുന്ന നഷ്ടഭൂമികയുടെ ആദ്യമായി ലഭിക്കുന്ന തെളിവായിരിക്കാം ഈ സ്ഥലം.

തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തി. ഫോസിലുകളിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു. ഇതു സൂചിപ്പിക്കുന്നത് പുരാതന മനുഷ്യൻ വേട്ടയാടൽ തന്ത്രങ്ങൾ പരിശീലിച്ചിരുന്നുവെന്നാണ്.

മഡുറ കടലിടുക്ക് ഹോമിനിനുകൾ ഈ വേട്ടയാടൽ തന്ത്രം സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതായിരിക്കാം. എന്നാൽ, അക്കാലത്തെ ജനതയുടെ സാംസ്കാരിക വിനിമയങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നു ഗവേഷകർ പറഞ്ഞു.

ആരായിരുന്നു ഹോമോ ഇറക്റ്റസ്?

ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യ കാല മനുഷ്യരാണ് ഹോമോ ഇറക്റ്റസ് എന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമുണ്ടായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഹോമോ ഇറക്റ്റസിന് ഉണ്ടായിരുന്നത്.

മനുഷ്യന്‍റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്ര പരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. ആ‍യിരക്കണക്കിന് വർഷങ്ങൾക്കു മുന്പുള്ള ഹിമാനികളുടെ ഉരുകൽ സമുദ്രനിരപ്പ് 120 മീറ്ററിലധികം ഉയരാൻ കാരണമാകുകയും സുന്ദലാൻഡിലെ താഴ്ന്ന സമതലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.