ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീംകോടതിയിൽ ഹർജി നൽകി.

നടപ്പാക്കിയത് ഭയാനകമായ നിയമമാണെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹർജി നൽകിയത്. നേരത്തെ മുസ്‌ലിംലീഗും ഡിവൈഎഫ്ഐയും പൗരത്വ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തിയിരുന്നു.