കോട്ടയം: പിണ്ണക്കാനാട് മൈലാടി എസ്എച്ച് കോൺവെന്‍റിലെ സിസ്റ്റർ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസി പ്രതി കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിന്‍റെ ശിക്ഷ 23 ലേക്ക് മാറ്റി.

കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതി സതീഷ് ബാബുവിനെയും കോടതിയിൽ ഹാജരാക്കി. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം.മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പാലാ ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെ സിസ്റ്റർ ജോസ് മരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ കേസിൽ തിരുവന്തപുരം സെ‌‌ൻഡ്രൽ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.