തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പൊതുജനങ്ങളിൽ നിന്നു പിരിവു നടത്താം എന്ന സർക്കാർ ഉത്തരവ് വ്യാപകമായ അനധികൃത ചുങ്കപ്പിരിവിനു വഴിയൊരുക്കുമെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

ഇതിലൂടെ സാധാരണക്കാരുടെ ജനജീവിതം ദുഃസഹമാക്കും. ഇത് വൻ അഴിമതിക്കു കളമൊരുക്കുന്ന ഒന്നാണ്.

ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന സാധാരണക്കാർ സർക്കാർ അനുമതിയോടുള്ള വൻ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരുമെന്നു ചെന്നിത്തല പറഞ്ഞു.