കണ്ണൂർ: പി.വി. അൻവറിനെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ട എന്ന് കോൺഗ്രസ് പറയില്ലെന്ന് കെ.സുധാകരൻ. ജനപിന്തുണയുള്ള നേതാവാണ് അൻവറെന്നും സുധാകരൻ പ്രതികരിച്ചു.

അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു താൻ ആഗ്രഹിച്ചത്.

ചില സാങ്കേതികമായ പ്രശ്നങ്ങളാൽ അതു നടക്കാതെ പോയി. കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയാറാണെങ്കിൽ പാർട്ടി അതു പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. പാർട്ടിക്ക് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ല.

സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്. എല്‍ഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണിത്. ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.