തിരുവനന്തപുരം : രാജ്യം ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ആർഎസ്എസിന് ഈ രാജ്യത്തു ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളാൻ സാധിക്കില്ല. ആർഎസ്എസിന്‍റെ രൂപഘടന അങ്ങനെയാണ്. അവരുടെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതു ജനാധിപത്യപരമായല്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്‍റെ നിർദേശമനുസരിച്ചു ഭരിക്കുന്ന ബിജെപി സർക്കാരിനു രാജ്യത്തെ ഒരിക്കലും ജനാധിപത്യപരമായി നയിക്കാനാകില്ലെന്നും അങ്ങനെയുള്ള 10 വർഷമാണു നേരത്തേ കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് എന്ന അർധഫാസിസ്റ്റ് സൈനിക ദളം കേന്ദ്ര സർക്കാരിനു പിന്നിലുണ്ട്. സർക്കാർ സംവിധാനം മുഴുവൻ അർധ ഫാസിസ്റ്റ് നയം നടപ്പിലാക്കാൻ ഉപയോഗിക്കുകയാണ്. അതിൽ നിതാന്തമായ ജാഗ്രതയാണു വേണ്ടത്. അതാണ് അടിയന്തരാവസ്ഥ നൽകുന്ന പാഠം എന്നും ബേബി പറഞ്ഞു.