ചെന്നൈ: തമിഴ്നാട് ചേരംമ്പാടിയിൽ കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

ബത്തേരിയിലെ സുഹൃത്തിന്‍റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് നിന്നും തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ എത്തിച്ചത് ബത്തേരിയിലെ ഈ ഈ വീട്ടിലാണ്.

പണം തിരികെ കിട്ടാൻ മർദിച്ചുവെന്ന് കേസിൽ അറസ്റ്റിലായ ജ്യോതിഷ് കുമാറും നൗഷാദും പോലീസിന് മൊഴി നൽകി. മർദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടത്. മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.