തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നുവെന്നും ഈ വിവരം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.

തങ്ങൾ യഥാസമയം പരാതി കൊടുത്തില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞത്. എല്ലാം കൃത്യമായും വ്യക്തമായും ആണ് നടന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുക്കാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൃശൂരിലെ മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണദേജ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തെറ്റിദ്ധരിപ്പിച്ചതായും സംശയമുണ്ടെന്നും സുനിൽകുമാർ ആരോപിച്ചു.