ആലപ്പുഴ: നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലെ ഒരാൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്‍റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്‍റെ വീട്ടിലെത്തിയത്.

സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ തുടർന്ന്, കുത്തിയതോട് പോലീസ് സ്റ്റേഷനിൽ നിന്നും അധിക പോലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ അറസ്റ്റ് ചെയ്തു.

സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെയും പോലീസ് കേസെടുത്തു.ജോലി തടസപ്പെടുത്തിയതിനും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി റിമാൻഡ് ചെയ്തു.