ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. രാഹുലിന്‍റെ പ്രവൃത്തികൾ കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ല. കെപിസിസിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുലിനെക്കൊണ്ട് രാജിവയ്പ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

മലയാളികൾക്ക് അപമാനകരമായ സംഭവമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നിരവധി പെൺകുട്ടികളെ സ്നേഹം നടിച്ച് രാഹുല്‍ വഞ്ചിച്ചു. അതിരുകടന്ന ധിക്കാരവും ധാർഷ്ട്യവുമാണ് രാഹുൽ കാണിക്കുന്നത്. അയാൾക്കുള്ളത് ഒരു വൈകൃതമാണെന്നും ശ്രീമതി പറഞ്ഞു.

ദേശീയതലത്തിൽ നേതാക്കൾ ആരും പ്രതികരിച്ചില്ല എഐസിസിയുടെ ദയനീയ പരാജയമാണിത്. എന്തുകൊണ്ടാണ് കേരളത്തിലെ വനിത എംപിയായ പ്രിയങ്ക ഗാന്ധി ഇതുവരെ പ്രതികരിക്കാത്തതെന്നും അവര്‍ ചോദിച്ചു.

മുകേഷ് എംഎൽഎ സ്ഥാനം രാജിവച്ചില്ലല്ലോ എന്ന ചോദ്യത്തിന് കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തങ്ങളുടെ നിലപാടെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. പി.കെ. ശശിയെ സിപിഎം വെറുതെ വിട്ടില്ലല്ലോയെന്നും അയാൾക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ടല്ലോ എന്നും ശ്രീമതി കൂട്ടിച്ചേർത്തു.