ബീജിംഗ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകർ. കിം ഇരുന്ന കസേരയുടെ പിൻഭാഗവും കൈകളും ട്രേയിൽ വച്ചിരുന്ന ഗ്ലാസും ടേബിളും അതിനോട് ചേർന്ന വസ്തുക്കളും സൂക്ഷമായി ഉദ്യോഗസ്ഥർ തുടച്ചിരുന്നു.

ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഡിഎൻഎ വിവരങ്ങൾ ഇല്ലാതാക്കുന്നതിനാണ് വിരലടയാളങ്ങൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരാണെന്നുമുള്ള സൂചനകൾ പുറത്തുവന്നു.

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്‍റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ ഏറ്റവും വലിയ സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിമ്മും പുടിനും ചൈനയിൽ എത്തിയത്.ഡിഎൻഎ കണ്ടെടുക്കുന്നത് തടയാൻ പുടിനും ചില അസാധാരണമായ കാര്യങ്ങൾ ചെയ്യാറുണ്ട്.