തൃശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്.

ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ തൊഴുന്നതിനിടെയാണ് സംഭവം. കൊളക്കാടൻ കുട്ടിശങ്കരൻ അമ്പാടി മഹാദേവൻ എന്ന ആനയെ കുത്താൻ ശ്രമിച്ചു. ഇതിനിടെ കൊളക്കാടൻ കുട്ടിശങ്കരന്‍റെ പുറത്തിരുന്ന പാപ്പാൻ ഷൈജു താഴെ വീണ് തോളിന് പരിക്കേറ്റു.

തുടർന്ന് പാപ്പാൻമാരുടെ നേതൃത്വത്തിൽ രണ്ട് ആനകളെയും തളച്ചു. സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണുപരിക്കേറ്റു.