ഹെഡ്മാസ്റ്ററുടെ മർദനം; പത്താം ക്ലാസുകാരന്റെ കർണപുടം തകർന്നു
Sunday, August 17, 2025 11:08 PM IST
കാസർഗോഡ്: അസംബ്ലിക്കിടെ കല്ല് കാലുകൊണ്ട് നീക്കിയെന്ന് ആരോപിച്ച് പത്താംക്ലാസ് വിദ്യാർഥിയെ ഹെഡ്മാസ്റ്റർ മർദിച്ചതായി പരാതി. കാസർഗോഡ് കുണ്ടംക്കുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഭവത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നു.
കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി അമ്മ പറഞ്ഞു. പിടിഎ പ്രസിഡന്റും അധ്യാപകരും ഒത്ത് തീർപ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
മറ്റ് വിദ്യാർഥികളുടെ മുന്നില്‍ വച്ചാണ് അധ്യാപകൻ മർദിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പത്താം ക്ലാസുകാരനെ മർദിച്ചിട്ടില്ലെന്നും അസംബ്ലിയിൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നും ഹെഡ്മാസ്റ്റര് പറഞ്ഞു.