ദിസ്പുർ: ആസാമിൽ സൈനിക ക്യാമ്പിനുനേരേ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും. ടിൻസുകിയ ജില്ലയിലെ കക്കോപഥറിലെ ഇന്ത്യന്‍ ആര്‍മിയുടെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റ് ക്യാമ്പ് ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം.

സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മണിക്കൂറോളം വെടിവയ്പ് നടന്നു എന്നാണ് റിപ്പോർട്ടുകൾ.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, അപ്പര്‍ ആസാമില്‍ സമാനമായ ആക്രമണങ്ങള്‍ നടത്താറുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.

സംഭവത്തെ തുടർന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ട്രക്ക് പിന്നീട് അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ തെംഗാപാനി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.