തിരുവനന്തപുരം: കേരളത്തിൽ ഭീകര അന്തരീഷം സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ ആക്രമണം അതിന്‍റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

യുഡിഎഫ് കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പോലീസിനെ പോലും ഇവർ അക്രമിക്കാൻ വേണ്ടി മുന്നോട്ട് വരികയാണ്. സ്ഫോടക വസ്തു എറിഞ്ഞത് പോലീസാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ഇത് ആസൂത്രിതമാണ്. കാലിക്കറ്റ് സർവകലാശാലയിലടക്കം യുഡി എഫ്‌ ഭീകരാന്തരീഷം സൃഷ്ടിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിലാകെ ഇപ്പോൾ ഭിന്നതയുടെ സ്വരം മാത്രമാണ് ഉയരുന്നത്. യുത്ത് കോൺഗ്രസ് അധ്യക്ഷനെ നിയോഗിച്ചത് മുതൽ യുഡിഎഫിൽ എതിർപ്പുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കെപിസിസി ജംബോ കമ്മിറ്റി ഉണ്ടാക്കിയപ്പോഴും ഇത് തന്നെ അവരുടെ അവസ്ഥ. പരസ്യമായി നേതാക്കൾ എതിർപ്പുമായി മുന്നോട്ട് വരികയാണ്. കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.