ആധുനിക സാങ്കേതികവിദ്യയുടെ വിസ്മയമായ നിർമിത ബുദ്ധി അഥവാ എഐ ഇന്ന് രാജ്യത്ത് സൃഷ്ടിക്കുന്ന സാമൂഹികവും നിയമപരവുമായ വെല്ലുവിളികളുടെ തീവ്രത വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ അരങ്ങേറിയത്. വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം സമൂഹത്തിൽ എങ്ങനെ ഭിന്നിപ്പുണ്ടാക്കുന്നു എന്നതിന്‍റെ നേർചിത്രമായി ഈ കേസ് മാറുകയാണ്.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപി ഡോ. ബി.ആർ. അംബേദ്കറെയും ഹൈന്ദവ വിശ്വാസികളുടെ ആരാധനാമൂർത്തിയായ ശ്രീരാമനെയും പ്രധാന കഥാപാത്രങ്ങളാക്കി, ഇവരുടെ ആനിമേറ്റഡ് രൂപങ്ങൾ തമ്മിലുള്ള പോരാട്ട രംഗങ്ങൾ ചിത്രീകരിക്കുന്ന ഒരു വിവാദ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

ജലാല്പൂർ താലൂക്കിലെ സെഹ്റ ഗ്രാമവാസിയായ വിജയ് കുമാർ എന്ന യുവാവാണ് ഈ ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ അതിവേഗം ജനശ്രദ്ധ നേടുകയും, ഇത് തങ്ങളുടെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.



ബിജെപി പ്രവർത്തകരും ശ്രീരാമ ഭക്തരും അടങ്ങുന്ന വലിയ വിഭാഗം ആളുകൾ വീഡിയോക്കെതിരെ ശക്തമായ രോഷം പ്രകടിപ്പിച്ചു. വീഡിയോയുടെ ഉള്ളടക്കം പ്രകോപനപരമാണെന്നും, ഇത് വർഗീയ സൗഹൃദം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപണമുയർന്നു.


സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന്, ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡന്‍റായ കമലേഷ് സിംഗ് മഹറുവ പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കേസെടുത്ത പോലീസ്, വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച വിജയ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഡോ. ബി.ആർ. അംബേദ്കറെയും ശ്രീരാമനെയും ഉൾപ്പെടുത്തിയുള്ള ആക്ഷേപ വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതായി അംബേദ്കർനഗർ പോലീസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. തുടർ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും പോലീസ് അറിയിച്ചു.



അതിരുകളില്ലാതെ വളരുന്ന എഐ സാങ്കേതികവിദ്യയെക്കുറിച്ചും അതിന്‍റെ ദുരുപയോഗ സാധ്യതകളെക്കുറിച്ചുമുള്ള ഗൗരവമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിയൊരുക്കിയത്. "എഐ പലരെയും ജയിലിൽ എത്തിക്കുമെന്നും രാജ്യത്തെ യുവത്വം ജാതീയത വർധിപ്പിക്കാൻ എഐ ഉപയോഗിക്കുന്നു, ഇത് രാജ്യം വീണ്ടും അടിമത്തത്തിലേക്ക് പോകാനുള്ള കാരണമാകും' എന്നുമുള്ള ശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നുവന്നത്.