പൊതുവിദ്യാലയങ്ങളിലെ തസ്തികാനിർണയം എങ്ങുമായില്ല; പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
പൊതുവിദ്യാലയങ്ങളിലെ തസ്തികാനിർണയം എങ്ങുമായില്ല;  പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Saturday, April 20, 2024 12:52 AM IST
തിരുവനന്തപുരം: അധ്യയന വർഷം പൂർത്തിയാക്കി സ്കൂളുകൾ അടച്ചിട്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നാരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. സ്കൂളുകൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിലാണ് വിദ്യാർഥികളുടെ കണക്കെടുപ്പ് നടത്താറുള്ളത്.

ആ ദിവസത്തെ വിദ്യാർഥികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാകുന്നത്. കഴിഞ്ഞവർഷങ്ങളിൽ സർക്കാരിന്‍റെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ ആയ സന്പൂർണ, സമന്വയ പോർട്ടലുകൾ വഴിയാണ് സ്റ്റാഫ് ഫിക്സേഷൻ നടത്തിയത്. പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നു പറയുന്നതെങ്കിലും തുടർച്ചയായ വർഷങ്ങളിൽ അധ്യയന വർഷം പൂർണമായും അവസാനിച്ചു കഴിഞ്ഞാലും സ്റ്റാഫ് ഫിക്സേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ല.

2022-23 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സർക്കാർ ഉത്തരവ് ഇറക്കിയത് ഈ അധ്യയന വർഷത്തിലെ ജൂലൈ മാസമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ ഇവിടെയല്ലാതെ മറ്റെവിടെയാണ് നടക്കുകയെന്നും പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ ചോദിച്ചു.


ഈ വർഷവും സ്ഥിതിയിൽ ഒരുമാറ്റവുമില്ലാതെ തുടരുകയാണ്. 2023 ജൂണിൽ തുടങ്ങിയ സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ സ്കൂളുകൾ അടച്ച് ഒരു മാസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. സ്റ്റാഫ് ഫിക്സേഷൻ നടപടികൾ വൈകുന്നത് മൂലം അധ്യാപകർക്കും ദുരിതമേറെയാണ്. സ്വന്തം വിദ്യാലയത്തിൽ തസ്തിക ഉണ്ടായിട്ടും പുനർ വിന്യസിക്കപ്പെട്ട് മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വിദ്യാലയത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞിട്ടില്ല. ഒക്‌ടോബർ ഒന്നു മുതൽ മാനേജർമാർ നിയമിച്ച അധ്യാപകർക്ക് നിയമനാംഗീകാരവും ശന്പളവും ഇതുവരെ ലഭിച്ചിട്ടില്ല.

ജൂണ്‍ ഒന്നു മുതൽ ഇത്തരം തസ്തികകളിൽ ദിവസവേതനത്തിൽ നിയമിക്കപ്പെട്ട് ജോലി ചെയ്യുന്ന അധ്യാപകർക്ക് പോസ്റ്റുകൾ അംഗീകരിക്കപ്പെടാത്തതിനാൽ ഇതുവരെ ദിവസവേതനവും ലഭിച്ചിട്ടില്ല. സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാഥികൾക്ക് നിയമനവും ലഭിച്ചിട്ടില്ലെന്നും കെപിഎസ്ടിഎ ആരോപിച്ചു.


ഈ വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ നടപടി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ സംഘടന വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്‌ടർക്കും നിവേദനം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.