തിരുവനന്തപുരം: കാൻസർ അവബോധ ക്ലാസും രോഗ നിർണയ ക്യാമ്പുകളും സമൂഹത്തിൽ വ്യാപകമാക്കാൻ സംസ്കാരിക സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നു മന്ത്രി റോഷി ആഗസ്റ്റിൻ പറഞ്ഞു. പിഎംജിയിലെ ലൂർദ് ഫെറോന പള്ളി മാതൃവേദി-പിതൃവേദി, നിംസ് മെഡിസിറ്റി, സ്വസ്തി ഫൌണ്ടേഷൻ എന്നിവ സംയുക്തമായി നടത്തിയ കാൻസർ അവബോധ ക്ലാസും രോഗ നിർണയ ക്യാമ്പും പള്ളിയുടെ ഹാളിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു മന്ത്രി.
പള്ളി വികാരിയും സീറോ മലബാർ ചങ്ങനാശേരി രൂപത വികാരി ജനറാളുമായ ഡോ. വർഗീസ് ജോൺ തെക്കേക്കര അധ്യക്ഷനായിരുന്നു. സീറോ മലബാർ ചങ്ങനാശേരി രൂപതഅധ്യക്ഷൻ ബിഷപ്പ് ഡോ. തോമസ് തറയിലിന്റെ സെക്രട്ടറി ഫാ. റോബിൻ ആശംസ അർപ്പിച്ചു. ഡോ. മിന്റു മാത്യു, ഡോ. ഗായത്രി രാജീവ് എന്നിവർ അവബോധ ക്ലാസുകൾ നടത്തി. ഡോ. അഞ്ചു, ഡോ. മൈമൂന എന്നിവരുടെ നേത്രത്വത്തിൽ നിംസിലെ ഒരു സംഘം ഡോക്ടർമാർ രോഗ നിർണയ ക്യാമ്പ് നയിച്ചു.
സ്വസ്തി ഫൗണ്ടേഷൻ ലീഗൽ അഡ്വൈസർ ലാലു ജോസഫ്, മാതൃ-പിതൃവേദി ഭാരവാഹികളായ മീര ഷാജി, അഡ്വ. സെലിൻ തോമസ്, ടോമിന, മേരി ജോസ്, നിത്യ ഷാജി, ആശ ഫ്രാൻസിസ്, ഏബ്രഹാം ജോസ്, ബിനു ദേവസ്യ, വി.വി. ജോർജ്, ഷിബി സിറിയക്, ഫ്രാൻസിസ്, കെ. ജെ. ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാതൃ-പിതൃ വേദി ഡയറക്ടർ ഫാ. മാത്യു മരങ്ങാട്ട് സ്വാഗതവും പിതൃവേദി പ്രസിഡന്റ് അഡ്വ. കെ.എസ്. ജോസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.