സമ്പൂർണ മാലിന്യവിമുക്ത നാടെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി, നാടെങ്ങും മാലിന്യക്കൂമ്പാരം
Tuesday, August 12, 2025 11:54 PM IST
അമ്പലപ്പുഴ: നാടെങ്ങും മാലിന്യക്കൂമ്പാരമായി. സമ്പൂർണ മാലിന്യവിമുക്ത നാടെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങി. ഏതാനും മാസം മുൻപാണ് സംസ്ഥാന സർക്കാർ അഭിമാനനേട്ടമായി മാലിന്യവിമുക്ത പ്രഖ്യാപനം നടത്തിയത്.

എന്നാൽ, പ്രഖ്യാപനം നടത്തിയെങ്കിലും നാട്ടിൽ മാലിന്യക്കൂമ്പാരത്തിന് ഒരു കുറവും വന്നിട്ടില്ല. ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ വഴികളിലും ഇപ്പോഴും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. പഴം, പച്ചക്കറി, മത്സ്യ, ഇറച്ചിമാലിന്യങ്ങൾ നാടെങ്ങും കുന്നുകൂടുകയാണ്. തെരുവുനായ ശല്യം വർധിക്കുന്നതിനും ഇത്തരം മാലിന്യക്കൂമ്പാരം കാരണമാകുകയാണ്.

മാലിന്യ വിമുക്ത പ്രഖ്യാപനത്തിന്‍റെ പേരിൽ ലക്ഷങ്ങൾ ചെലവഴിച്ചതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. പ്രധാന ജംഗ്ഷനുകളിലടക്കം മാലിന്യം ദിനംപ്രതി വർധിച്ചു വന്നിട്ടും ഇവ നീക്കം ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ കനത്തതോടെ മാലിന്യം പകർച്ചവ്യാധിക്കും കാരണമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പും ഇതിൽ നടപടി സ്വീകരിച്ചിട്ടില്ല. കൊട്ടിഘോഷിച്ചു നടത്തിയ പ്രഖ്യാപനം കടലാസിൽ മാത്രമൊതുങ്ങി.