പുരാതന ലിപികളിൽ കരിങ്കല്ലിൽ കൊത്തിയ പള്ളിപ്പുറം പള്ളിയുടെ ചരിത്രം
Tuesday, August 12, 2025 11:54 PM IST
പള്ളിപ്പുറം പള്ളിയുടെ ചരിത്രം വട്ടെഴുത്ത് എന്ന് പറയപ്പെടുന്ന പുരാതന ലിപികളിൽ കൊത്തിയിരിക്കുന്ന ശിലാ ലിഖിതങ്ങൾ പള്ളിയുടെ പഴമയിലേക്കും പെരുമയിലേക്കും വിരൽ ചൂണ്ടുന്നവയാണ്. കരിങ്കല്ലിൽ കൊത്തിയിരിക്കുന്നതും താളിയോലകളിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ കാര്യങ്ങൾ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

കരിങ്കല്ലിൽ കൊത്തിവയ്ക്കപ്പെട്ടത് പള്ളിയുടെ കിഴക്കുവശത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. കരിങ്കൽ പാളികൾ കാണപ്പെടാത്ത പള്ളിപ്പുറം പ്രദേശത്ത് കിട്ടിയ ഈ ശിലാലിഖിതങ്ങൾ പള്ളിക്ക് വിദൂര സ്ഥലങ്ങളുമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നതാണ്.

കേരളത്തിലെ പ്രഥമ സുറിയാനി മെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്‍റെ സഹായ മെത്രാനായി 1670 മുതൽ 1695 വരെ ഭരണം നടത്തിയ ബിഷപ് റഫായേൽ ഫിഗരാദോ സൾഗാദോയുടെയും സിഎംഐ സഭ സ്ഥാപകനായ പാലയ്ക്കൽ തോമ മല്പാന്‍റെയും കബറിടങ്ങൾ പള്ളിയുടെ പ്രധാന അൾത്താരയിലാണ്. മറ്റു പ്രദേശങ്ങളിൽ ദേവാലയങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പള്ളിപ്പുറം പള്ളിയാണ് ഉണ്ടായിരുന്നത്. അവിടെയാണ് സെമിത്തേരി ഉണ്ടായിരുന്നത്. സെമിത്തേരിയിൽ പ്രമുഖ വ്യക്തികളെ അടക്കുന്ന സമയത്ത് അവരെക്കുറിച്ച് രേഖപ്പെടുത്തിയ കുറിപ്പുകളും സ്ഥാനചിഹ്നങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്.

ബിഷപ് റഫായേൽ ഉപയോഗിച്ചിരുന്ന അതിമനോഹരമായ സ്വർണ കാസയും അരുളിക്കയും വിശുദ്ധ കുരിശിന്‍റെ തിരുശേഷിപ്പും 33 വിശുദ്ധരുടെ തിരുശേഷിപ്പുകളും അടങ്ങുന്ന പസ്കിയും ഇവിടെ സൂക്ഷിക്കുന്നു. പള്ളിപ്പുറത്തെ അതിപുരാതനമായ സെമിനാരിയിലെ മല്പാന്മാർക്കും വിദ്യാർഥികൾക്കുമായി നിർമിച്ച കിണർ ഇന്നും സംരക്ഷിച്ചു പോരുന്നു.

പോർച്ചുഗീസ് തച്ചുശാസ്ത്രജ്ഞന്മാരുടെ സഹായത്താൽ പൂർണമായും തടിയിൽ നിർമിക്കപ്പെട്ട ശില്പചാതുര്യം നിറഞ്ഞ 600ൽപരം വർഷങ്ങൾ പഴക്കമുള്ള അൾത്താരകളും പള്ളിപ്പുറം പള്ളിയുടെ മാത്രം പ്രത്യേകതയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മാതൃഭാവങ്ങളോടുകൂടിയ പരിശുദ്ധ ദൈവമാതാവിന്‍റെ വിവിധ പേരുകളിൽ അറിയപ്പെടുന്ന തിരുസ്വരൂപങ്ങൾ വണക്കത്തിനായി പള്ളിയുടെ മുമ്പിലെ കുരിശടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

പള്ളിയിൽ ഇന്ന്

രാവിലെ ആറിന് വിശുദ്ധ കുർബാന. ഏഴിന് 2025ലെ സ്ഥാനക്കാർക്കുവേണ്ടി പാട്ടുകുർബാന. വൈകുന്നേരം 4.30ന് ജപമാല. തുടർന്ന് പാട്ടുകുർബാന-ഫാ. ജോയി കണ്ണമ്പുഴ. തുടർന്ന് 2026ലെ പ്രസുദേന്തിവാഴ്ച, തിരി, തിരുസ്വരൂപം വെഞ്ചരിപ്പ്, തിരുസ്വരൂപം പ്രതിഷ്ഠിക്കൽ, സാൽവേ ലദീഞ്ഞ്, നൊവേന, വാഴ്‌വ്. തുടർന്ന് കപ്ലോൻ വികാരി വാഴ്ച, ആശീർവാദം.