ലഹരിക്കേസുകളിൽ ഏറ്റവും ശിക്ഷാനിരക്ക് കേരളത്തിൽ: മന്ത്രി എം.ബി. രാജേഷ്
Wednesday, August 13, 2025 11:16 PM IST
തഴക്കര: ലഹരിക്കേസുകളിൽ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി. രാജേഷ്.

മാവേലിക്കര എക്സൈസ് കോംപ്ലക്സിന്‍റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2.47 കോടി രൂപ ചെലവിലാണ് തഴക്കര വാഴുവാടിയിൽ എക്സൈസ് റേഞ്ച് ഓഫീസും സർക്കിൾ ഓഫീസും ഉൾപ്പെടുന്ന എക്സൈസ് കോംപ്ലക്സിന്‍റെ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ചത്.

രണ്ടാംഘട്ട നിർമാണത്തിനായുള്ള തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ ആർ. രാജേഷ്, എക്സൈസ് കമ്മീഷണർ എം. ആർ. അജിത് കുമാർ, തഴക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീഷ്, വൈസ് പ്രസിഡന്‍റ് അംബിക സത്യനേശൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ എസ്. ദേവമനോഹർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല, എസ്. അനിരുദ്ധൻ, ജി. ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.