ദേശീയപാത -85ലെ നിര്‍മാണ വിലക്ക്: ദേവികുളം താലൂക്കില്‍ 31ന് ഹര്‍ത്താലും ലോംഗ് മാര്‍ച്ചും
Thursday, July 24, 2025 11:21 PM IST
അടിമാലി: ദേശീയപാത-85ലെ നിര്‍മാണവിലക്കിനെതിരേ 31ന് ദേവികുളം താലൂക്കില്‍ ഹര്‍ത്താലാചരിക്കും. പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് അന്നേദിവസം ലോംഗ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ദേശീയപാത കോ-ഓർഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ദേശിയപാത -85ന്‍റെ ഭാഗമായ നേര്യമംഗലം ഭാഗത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. ആറാം മൈലില്‍നിന്ന് നേര്യമംഗലത്തേക്കാണ് ലോംഗ് മാര്‍ച്ചു നടത്തുന്നത്. ഹര്‍ത്താലിനോടും പ്രതിഷേധ പരിപാടികളോടും എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

വനംവകുപ്പിന്‍റെയും പരിസ്ഥിതിവാദികളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ദേശീയപാത കോ-ഓർഡിനേഷന്‍ കമ്മിറ്റി ആരോപിക്കുന്നു. റവന്യു രേഖകളനുസരിച്ച് റോഡുമായി ബന്ധപ്പെട്ട് 100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നിലനില്‍ക്കെയാണ് സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി, ഈ ഭാഗം വനമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതി വിധി.

പൊതുമരാമത്ത് വകുപ്പിന്‍റെയോ റവന്യൂ വകുപ്പിന്‍റെയോ അഭിഭാഷകര്‍ ഇതു സംബന്ധിച്ച് കോടതിയില്‍ ഹാജരാകുകയോ സത്യവാങ്മൂലം സമര്‍പ്പിക്കുകയോ ചെയ്തില്ല. സര്‍ക്കാര്‍ ഇടപെട്ട് യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ദേശീയപാതാ കോ-ഓർഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

31 ന് രാവിലെ 10.30ന് ആറാംമൈലില്‍നിന്നാരംഭിക്കുന്ന ലോംഗ് മാര്‍ച്ച് 12.30ന് നേര്യമംഗലത്ത് എത്തും. തുടര്‍ന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടക്കും. വിവിധ മത, സാമുദായിക, കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വ്യാപാരികളുടെയും ഓട്ടോ, ടാക്‌സി, ബസ് തൊഴിലാളികളുടെയും പിന്തുണ സമരത്തിനുണ്ടെന്നും ദേശീയപാത കോ-ഓർഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി റസാഖ് ചുരവേലില്‍, ബെന്നി കോട്ടക്കല്‍, രാജീവ് പ്ലാമൂട്ടില്‍, സന്തോഷ് മാധവന്‍, കെ. കെ. രാജന്‍, കെ. കൃഷ്ണമൂര്‍ത്തി, നവാസ് ഹൈടെക് എന്നിവര്‍ പറഞ്ഞു.

പ്രതിഷേധത്തിന് പിന്തുണയുമായി
അടിമാലി എസ്എന്‍ഡിപി യൂണിയനും

അടിമാലി: ദേശീയപാത -85ലെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 31ന് എന്‍ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന് അടിമാലി എസ് എന്‍ ഡി പി യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്ന് അടിമാലി എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് ആവശ്യപ്പെട്ടു.