പള്ളിവാസൽ വൈദ്യുതി പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി
Sunday, July 27, 2025 11:24 PM IST
തൊടുപുഴ: പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ വിപുലീകരണം പൂർത്തിയായി. 60 മെഗാവാട്ടായി ഉത്പാദനം വർധിപ്പിച്ചാണ് പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയർത്തിയിരിക്കുന്നത്. വൈദ്യുതിനിലയത്തിലെ ഒന്നാം നന്പർ ജനറേറ്റർ കഴിഞ്ഞ ഡിസംബർ അഞ്ചിനും രണ്ടാം നന്പർ ജനറേറ്റർ 24നും ഗ്രിഡുമായി ബന്ധിപ്പിച്ച് വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യണ്‍ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി.

വെള്ളത്തിന്‍റെ അധിക ലഭ്യതയും ജലവൈദ്യുതി ഉത്പാദന സംവിധാനത്തിന്‍റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവർ ഹൗസിനോട് ചേർന്ന് പളളിവാസൽ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്. അധികമായി 153.90 മില്ല്യണ്‍ യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്.

1940ലാണ് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി സ്ഥാപിതമായത്. ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപ്പെട്ടിയാർ എന്നിവയുടെ സംഗമസ്ഥലമായ പഴയ മൂന്നാറിലെ ആർഎ ഹെഡ് വർക്സ് ഡാമിൽനിന്നാണ് പദ്ധതിക്ക് ആവശ്യമായ ജലം ലഭ്യമാകുന്നത്. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ജലം സംഭരിച്ച് ഹെഡ് വർക്സിൽനിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെൻസ്റ്റോക്ക് വഴി പള്ളിവാസലിൽ സ്ഥാപിച്ചിരിക്കുന്ന പവർ ഹൗസിൽ എത്തിച്ചാണ് ഉത്പാദനം നടത്തുന്നത്.

പിന്നീടു നടത്തിയ പഠനങ്ങളിൽ വെള്ളത്തിന്‍റെ ലഭ്യതയും പഴയ മെഷീനുകളുടെ കാലപ്പഴക്കവും കണക്കിലെടുത്ത് പഴയ പവർ ഹൗസിനോടു ചേർന്ന് 60 മെഗാവാട്ടിന്‍റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം വിഭാവനം ചെയ്തു. 2004 ഡിസംബർ 15 ന് ആരംഭിച്ച പദ്ധതി പാതി വഴിയിൽ മുടങ്ങുകയും പിന്നീട് 2018 ൽ പുനരാരംഭിച്ച് പൂർത്തീകരിക്കുകയുമായിരുന്നു.

പദ്ധതിക്കായി 5.33 ഹെക്ടർ സ്ഥലത്ത് 434.66 കോടിയുടെ നിർമാണപ്രവർത്തനമാണ് നടത്തിയത്. പദ്ധതിയിൽ 3447.81 മീറ്റർ നീളവും 3.5 മീറ്റർ വ്യാസവുമുള്ള ടണൽ ഇൻടേക്, 47 മീറ്റർ താഴ്ചയുള്ള സർജ് ഷാഫ്റ്റ്, 22 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള അപ്പർ ഹൊറിസോണ്ടൽ പ്രഷർ ഷാഫ്റ്റ്, 13, 375.70 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള ഇൻക്ലയ്ൻഡ് പ്രഷർ ഷാഫ്റ്റ്, 698.67 മീറ്റർ നീളവും 2.5 മീറ്റർ വ്യാസവുമുള്ള ഹൊറിസോണ്ടൽ പ്രഷർ ഷാഫ്റ്റ്, 60 മീറ്റർ നീളവും 2.5മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക്, വാൽവ് ഹൗസ്, 1233 മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് എന്നിവ പുതിയ പവർ ഹൗസിലേക്കും 723 മീറ്റർ നീളവും 1.6മീറ്റർ വ്യാസവുമുള്ള പെൻസ്റ്റോക്ക് പഴയ പവർ ഹൗസിലേക്കും സ്ഥാപിക്കുകയായിരുന്നു. പവർ ഹൗസ്, സ്വിച്ച് യാർഡ്, ടെയിൽ റെയ്സ്, ടെയിൽ റെയ്സ് വിയർ എന്നിവയാണ് ഇതിനോടനുബന്ധിച്ചുള്ളത്.