Choclate
ഞാൻ ഭൂമി
ഭൂമധ്യരേഖാ പ്രദേശം

ശക്തമായ മഴയും അതികഠിനമായ ഉഷ്ണവും മധ്യരേഖാ പ്രദേശത്തെ പ്രത്യേകതയാണ്. വർഷം മുഴുവൻ ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ മഴ ഉണ്ടാകുന്നു. വിവിധ ഇനം സസ്യങ്ങളും ജന്തുക്കളും ഈ പ്രദേശങ്ങളിൽ ധാരാളമായി കാണുന്നു. ഇലകൾ കൊഴിയുന്നതിന് പ്രത്യേക കാലമില്ല. വർഷം മുഴുവൻ പഴുത്ത ഇലകൾ കൊഴിയുകയും പുതിയ ഇലകൾ ഉണ്ടാവുകയും ചെയ്യും. അതിനാലാണ് ഇവിടെ തിങ്ങി വളരുന്ന വനങ്ങളെ നിത്യഹരിത വനങ്ങൾ എന്നു പറയുന്നത്.

മിതോഷ്ണ മേഖലയിലെപ്പോലെ ഇവിടെ ഋതു ഭേദം പ്രകടമല്ല. ഇവിടുത്തെ മനുഷ്യജീവിതം ദുഷ്കരമാണ്. ഭൂമധ്യരേഖയുടെ അടുത്ത ചില പ്രദേശങ്ങളിൽ നീണ്ട വേനൽക്കാലവും തുടർന്ന് വർഷകാലവും അനുഭവപ്പെടുന്നു.

ആർക്‌ടിക് പ്രദേശം

66 1/2 ഡിഗ്രി ആർക്‌ടിക് വൃത്തം. ആർക്‌ടിക് വൃത്തം മുതൽ ഉത്തരധ്രുവം വരെയുള്ള പ്രദേശമാണ് ആർക്‌ടിക് പ്രദേശം. അലാസ്ക, കാനഡയുടെ ഉത്തരഭാഗങ്ങൾ ഗ്രീൻലാൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, റഷ്യയുടെ സൈബീരിയൻ പ്രദേശങ്ങൾ എന്നിവയാണ് ആർക്‌ടിക്കിൽ കാണുന്ന കരപ്രദേശങ്ങൾ. ഇതിനുപുറമെ നിരവധി ദ്വീപുകളും ഇവിടെ കാണാം. ആർട്ടിക് സമുദ്രവും ഈ വിഭാഗത്തിൽ പെടുന്നു.



സമയപുരാണം

ഉത്തരധ്രുവത്തേയും ദക്ഷിണധ്രുവത്തേയും ബന്ധിപ്പിക്കുന്ന സാങ്കല്പിക രേഖകളാണ് രേഖാംശരേഖകൾ. ഭൂമധ്യരേഖ, പ്രതലത്തിലെ 10 വ്യത്യാസത്തിൽ 360 രേഖകൾ വരയ്ക്കാം. എല്ലാ രേഖാംശ രേഖകളും ധ്രുവങ്ങളിൽ കൂട്ടിമുട്ടുന്നതും തൃല്യനീളമുളളതുമായ അർധവൃത്തങ്ങളാണ്. 0 ഡിഗ്രി രേഖാംശരേഖ അഥവാ ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് വിവിധ രാജ്യങ്ങളിലെ സമയം കണക്കാക്കുന്നത്.

പ്രൈം മെറിഡിയൻ / ഇന്‍റർനാഷണൽ മെറിഡിയൻ

ലണ്ടനിലെ ബ്രിട്ടീഷ് റോയൽ ഒബ്സർവേറ്ററി സ്ഥിതിചെയ്യുന്ന ഗ്രീനിച്ചിലൂടെ കടന്നുപോകുന്ന 0 ഡിഗ്രി രേഖാംശരേഖയെ പ്രൈം മെറിഡിയൻ / ഇന്‍റർനാഷണൽ മെറിഡിയൻ എന്നു പറയുന്നു.

ഈ രേഖയുടെ കിഴക്കൻ പ്രദേശങ്ങളിൽ സൂര്യൻ നേരത്തെ ഉദിക്കുന്നതുകൊണ്ട് കിഴക്ക് ഗ്രീനിച്ച് സമയത്തേക്കാൾ മുൻപിലും, പടിഞ്ഞാറ് അതിനേക്കാൾ പുറകിലും ആയിരിക്കും. പ്രൈം മെറിഡിയന് കിഴക്ക് 180 ഡിഗ്രി വരെ കിഴക്കൻ അർധഗോളവും, ‌പടിഞ്ഞാറ് 180 ഡിഗ്രി വരെ പടിഞ്ഞാറൻ അർധഗോളവുമാണ്.



ഭ്രമണവേഗം

ഭൂമധ്യരേഖയിൽ ഭൂമിയുടെ ഭ്രമണ വേഗം മണിക്കൂറിൽ 1667 കിലോമീറ്ററാണ്. ഇതേ വേഗത്തിൽ ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറോട്ട് നിർത്താതെ യാത്ര ചെയ്യുകയാണെങ്കിൽ സൂര്യാസ്തമയം അനുഭവപ്പെടില്ല.

ഭൂമധ്യരേഖയിൽനിന്ന് ഉത്തരധ്രുവത്തിലേക്കും ദക്ഷിണധ്രുവത്തിലേക്കും പോകുന്തോറും ഭ്രമണവേഗം കുറഞ്ഞുവരുന്നു.

ഭൂമിക്ക് 360 ഡിഗ്രി തിരിയാൻ (ഒരു ഭ്രമണം പൂർത്തിയാക്കാൻ ) 1 ദിവസം അഥവാ 24 മണിക്കൂർ വേണം. അപ്പോൾ 1 ഡിഗ്രി തിരിയാൻ വേണ്ട സമയം 4 മിനിറ്റാണ്. 1 മണിക്കൂർ കൊണ്ട് 15 ഡിഗ്രി തിരിയുന്നു.

ധ്രുവപ്രദേശങ്ങളിൽ ഭ്രമണവേഗം പൂജ്യമായതിനാൽ അവിടെ കണക്കാക്കുക എളുപ്പമല്ല. തൊട്ടടുത്ത രാജ്യങ്ങളിലെ സമയമേഖലയെ ആശ്രയിച്ചാണ് അവിടെ സമയം കണക്കാക്കുന്നത്.

സ്റ്റാൻഡാർഡ് സമയം

റേഡിയോ പ്രക്ഷേപണങ്ങൾ, ടെലിവിഷൻ സംപ്രേഷണം, തീവണ്ടി, വിമാനസമയങ്ങൾ, പൊതുപരീക്ഷ എന്നിവയ്ക്ക് വ്യത്യസ്ത പ്രാദേശിക സമയം പരിഗണിച്ചുകൊണ്ട് ടൈം ടേബിൾ തയാറാക്കാൻ സാധ്യമല്ല. അതിനാൽ രാജ്യത്തിന്‍റെ ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ അടിസ്ഥാനമാക്കി ആ രാജ്യത്തിന്‍റെ പ്രാദേശിക സമയം നിർണയിക്കുന്നു ഇതിനെ സ്റ്റാൻഡാർഡ് സമയം എന്നാണ് പറയുന്നത്.

ഇന്ത്യയുടെ സ്റ്റാൻഡാർഡ് സമയം 82 1/2 ഡിഗ്രി കിഴക്ക് രേഖാംശത്തിൽ സ്ഥിതിചെയ്യുന്ന അലഹബാദിലെ പ്രാദേശിക സമയമാണ്. ഇത് ഗ്രീനിച്ച് സമയത്തേക്കാൾ 5 1/2 മണിക്കൂർ മുന്നിലാണ്. ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുടെ സാറ്റാൻഡാർഡ് സമയവും 82 1/2 ഡിഗ്രി കിഴക്ക് രേഖാംശത്തെ അടിസ്ഥാനമാക്കിയാണ്.



അന്തർദേശീയ ദിനാങ്കരേഖ

180 ഡിഗ്രി കിഴക്ക് രേഖാംശവും 180 ഡിഗ്രി പടിഞ്ഞാറ് രേഖാംശവും ഒരു രേഖ തന്നെയാണ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിൽ 1884ൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽവച്ച് 180 ഡിഗ്രി രേഖാംശത്തെ അന്തർ ദേശീയ ദിനാങ്ക രേഖയായി അംഗീകരിച്ചു. ഈ രേഖ കടന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നവർക്ക് ഒരു ദിവസം അധികം ലഭിക്കും.

അതേസമയം, ഈ രേഖ കടന്ന് കിഴക്കോട്ട് സഞ്ചരിക്കു ന്നവർക്ക് ഒരു ദിവസം കുറയുകയും ചെയ്യും. ബെറിംഗ് കടലിടുക്ക്, ദ്വീപുകളായ ഫിജി, ടോങ്ക തുടങ്ങിയവയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കി അല്പം മാറ്റം വരുത്തിയാണ് അന്തർദേശീയദിനാങ്ക രേഖ കണക്കാക്കിയിരിക്കുന്നത്.

പാതിരാ സൂര്യൻ

ജൂണ്‍ 21ന് ഉത്തരാർധഗോളത്തിൽ മറ്റെല്ലായിടത്തും അർധരാത്രി ആയിരിക്കുന്പോൾ നോർവെയിൽ സൂര്യൻ ദൃശ്യമാണ്. അതുകൊണ്ടാണ് നോർവെ പാതിരാസൂര്യന്‍റെ നാട് എന്നറിയപ്പെടുന്നത്. സ്വീഡൻ, ഗ്രീൻലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും രാത്രിയിൽ സൂര്യനെ കാണാം .



വെളുത്ത രാത്രി അഥവാ വൈറ്റ് നൈറ്റ്

60 ഡിഗ്രി അക്ഷാംശങ്ങൾക്കപ്പുറം സൂര്യാസ്തമയത്തിനു ശേഷവും ഏതാണ്ട് പകൽ പോലെ വെളിച്ചമുളള പ്രതിഭാസമാണ് വെളുത്തരാത്രി അഥവാ വൈറ്റ് നൈറ്റ്. 59 ഡിഗ്രി 57’ വടക്ക് സ്ഥിതിചെയ്യുന്ന റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് നഗരത്തിൽ ജൂണ്‍ 11 നും ജൂലൈ രണ്ടിനും ഇടയിൽ വെളുത്ത രാത്രിയാണ്.



ഈ ദിവസങ്ങളിൽ രാത്രി-പകൽ വ്യത്യാസമില്ലാതെ ജനങ്ങൾ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുന്നതും തൊഴിൽ ശാലകളിൽ കർമനിരതരായിരിക്കുന്നതും കാണാനാവും. ഉയർന്ന അക്ഷാംശത്തിലായതുകൊണ്ട് സൂര്യൻ ചക്രവാളത്തിനു വളരെ താഴേക്ക് മറയാത്തതാണ് ഇരുട്ട് വ്യാപിക്കാത്തതിനുകാരണം.

തയാറാക്കിയത്:
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്,
തൊടുപുഴ