Choclate
ഇന്ദ്രിയങ്ങളും ആശയവിനിമയവും
എല്ലാ ജീവികൾ‌ക്കും കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയ്ക്കായി അഞ്ച് ഇന്ദ്രിയങ്ങളുണ്ട്. ഈ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചാണ് അവ ആഹാരം തേടുന്നതും അഭയസ്ഥാനം കണ്ടെത്തുന്നതും സഞ്ചാരപാത തിരിച്ചറിയുന്നതും പരസ്പരം ആശയവിനിമയം നടത്തുന്നതുമൊക്കെ. എന്തിന് ശത്രക്കളിൽനിന്ന് രക്ഷനേടാനും ഇണയെ ആകർഷിക്കാനുമെല്ലാം ജീവികൾക്ക് പഞ്ചേന്ദ്രിയം ആവശ്യമായിവരുന്നു.

ജീവിതരീതികളുടെയും പരിണാമ ചരിത്രത്തിന്‍റെയും ഭാഗമായി ചില ജീവികളുടെ ഇന്ദ്രിയങ്ങൾ മറ്റു ജീവികളേക്കാൾ കൂടുതൽ വികാസം പ്രാപിച്ചിട്ടുണ്ട്. പരുന്തുകൾക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കാഴ്ചശക്തി കൂടുതലാണെങ്കിൽ നായകൾക്ക് ഘ്രാണശക്തിയാണ് കൂടുതലുള്ളത്. നേക്കഡ് മോൾ റാറ്റുകൾക്കാവട്ടെ ഇരുട്ടിൽ സഞ്ചരിക്കാൻ സഹായിക്കുന്ന മീശകളുണ്ട്. ജലത്തിൽ ജീവിക്കുന്ന ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും കേൾവിശക്തിയാണ് കൂടുതൽ. ഇങ്ങനെ ഓരോ ജീവികൾക്കും അവയുടെ ഇന്ദ്രിയങ്ങളുടെ കാര്യക്ഷമത വ്യത്യസ്തമാണ്.

നാഡീവ്യൂഹത്തിന്‍റെ ഭാഗമാണ് ഇന്ദ്രി‌യങ്ങൾ. വിവിധ തരത്തിലുള്ള സെല്ലുകൾ ഉപയോഗിച്ചാണ് മൃഗങ്ങൾ വിവരങ്ങൾ അറിയുന്നത്. അവയെ സെൻസറി റിസപ്റ്ററുകൾ എന്നു വിളിക്കുന്നു. ഫോട്ടോ റിസപ്റ്ററുകൾ (പ്രകാശം), മെക്കാനോറിസപ്റ്ററുകൾ (മർദം), തെർമോ റിസപ്റ്ററുകൾ (ചൂട്), കീമോറിസപ്റ്ററുകൾ (രാസവസ്തുക്കൾ) എന്നിവ സെൻസറി റിസപ്റ്ററുകൾക്ക് ഉദാഹരണങ്ങളാണ്.

ഇന്ദ്രിയങ്ങൾക്ക് കാര്യക്ഷമതയേറെയുള്ള ചില ജീവികളെ പരിചയപ്പെടാം.

രുചി

സുമാത്രൻ ഒറാംഗുട്ടാൻ (Pongo abelii)



മറ്റെല്ലാ മൃഗങ്ങളേപ്പോലെ ആൾക്കുരങ്ങ് ഇനത്തിൽപ്പെട്ട ഒറാംഗുട്ടാനും നാവിൽ രുചി മുകുളങ്ങളുണ്ട്. മിക്ക മൃഗങ്ങളും അവയുടെ രുചി മുകുളങ്ങൾ ഉപയോഗിച്ചാണ് എന്തു കഴിക്കാം കഴിക്കരുത് എന്ന് തിരിച്ചറിയുന്നത്.

കയ്പ്പുള്ളതും പഴുക്കാത്തതുമായ കായകൾ മിക്ക മൃഗങ്ങളും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ, അതൊക്കെ ഒറാംഗുട്ടാൻ കഴിക്കും. അതുമാത്രമല്ല, ധാതുക്കൾ നിറഞ്ഞ മണ്ണും ഇക്കൂട്ടർ കഴിക്കാറുണ്ട്. ഭക്ഷണത്തിൽ എന്തെങ്കിലും വിഷാംശം കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ ഇല്ലാതാക്കാനാണ് ഈ മണ്ണുതീറ്റ.

ഗന്ധം

ബ്ലഡ്ഹൗണ്ട് (Canislupus familiaris)



എല്ലാ നായ്ക്കൾക്കും ഘ്രാണശക്തിയുണ്ട്. എന്നാൽ, ബ്ലഡ്ഹൗണ്ടുകളാണ് നായ്ക്കളിലെ ഘ്രാണശക്തിയിൽ ഏറ്റവും മുന്പൻ. 23 കോടി ഗന്ധഗ്രാഹികൾ ഇവയുടെ നാസാരന്ധ്രത്തിലുണ്ട്. ഗന്ധഗ്രാഹികളുടെ എണ്ണം കൂടുന്തോറും മണം തിരിച്ചറിയാനുള്ള കഴിയും കൂടും.

മനുഷ്യനേക്കാൾ 40 ഇരട്ടിയാണ് ഇവയുടെ ഘ്രാണശക്തി. മറ്റൊരു കാര്യം, ബ്ലഡ്ഹൗണ്ടുകൾക്ക് ഗന്ധങ്ങൾ ഏതാനും ദിവസങ്ങൾ ഓർത്തിരിക്കാനുള്ള ശേഷിയുമുണ്ട്.

ശബ്ദം

ബെലുഗ തിമിംഗലം (Delphinapterus leucas)



താൻ അധിവസിക്കുന്ന ജലാശയത്തിലെ മറ്റു ജീവികളുമായി ആശയവിനിമയം നടത്താൻ ബെലുഗ തിമിംഗലങ്ങൾ പലവിധത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. മാത്രമല്ല ഇരതേടാനായി ഇവ ഉപയോഗിക്കുന്നതും ശബ്ദത്തെയാണ് (എക്കോലൊക്കേഷൻ).

ഇരതേടുന്പോൾ ഇവ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ശബ്ദതരംഗങ്ങൾ വെള്ളത്തിലൂടെ സഞ്ചരിച്ച് ഇരയിൽത്തട്ടി തിരിച്ചെത്തുന്പോൾ ഇരയുടെ സ്ഥാനം തിമിംഗലങ്ങൾ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

കാഴ്ച

ഷാർപ് ഷിൻഡ് ഹോക്ക് (Accipiter striatus)



മനുഷ്യനേക്കാൾ രണ്ടു മടങ്ങ് കാഴ്ചശക്തിയാണ് ഷാർപ് ഷിൻഡ് ഹോക്കുകൾക്കുള്ളത്. റോഡ്, കോൺ കോശങ്ങൾ നിറഞ്ഞ കണ്ണുകൾ ഇവയ്ക്ക് കൂടുതൽ വ്യക്തമായ കാഴ്ച നല്കുന്നു.

മനുഷ്യനേക്കാൾ കൂടുതൽ നിറങ്ങൾ തിരിച്ചറിയാനും ഇവയ്ക്കു കഴിയും. അതുകൊണ്ടുതന്നെ ഇരയെ പെട്ടെന്ന് കണ്ടെത്താനും പിടിക്കാനും ഇവയ്ക്കു കഴിയുന്നു.

സ്പർശനം

ചാനൽ ക്യാറ്റ്ഫിഷ് (Ictalurus punctatus)



മീശപോലെയുള്ള ഇന്ദ്രിയങ്ങളാണ് പൂച്ചമത്സ്യങ്ങൾക്ക് ആ പേര് നേടിക്കൊടുത്തത്. വായുടെ ചുറ്റും നിലകൊള്ളുന്ന ഈ മീശകൾ അഥവാ ബാർബെലുകൾ ഇരയെ കണ്ടെത്താൻ മത്സ്യങ്ങളെ സഹായിക്കുന്നു.

ചാനൽ ക്യാറ്റ്ഫിഷുകൾ പോലെയുള്ള ചില ഇനങ്ങൾക്ക് നാലു ജോടി ബാർബെലുകൾ കാണപ്പെടുന്നു.

ആറും ഏഴും

ചില ഇനം ജീവികൾക്ക് ആറ് അല്ലെങ്കിൽ ഏഴ് ഇന്ദ്രിയങ്ങൾ കാണപ്പെടാറുണ്ട്. ഉദാഹരണത്തിന് സ്രാവുകൾ ഇരതേടുന്നത് വൈദ്യുതതരംഗങ്ങൾ പുറപ്പെടുവിച്ചാണ്. അതുപോലെ പാന്പുകൾക്ക് ചൂടാണ് തിരിച്ചറിവിന് സഹായിക്കുന്നത്.