x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹില്‍പാലസ് പോലീസ് ക്യാമ്പിലെ മദ്യപാനം : ഓടിപ്പോയ പോലീസുകാരൻ തിരികെയെത്തിയില്ല


Published: July 5, 2026 05:12 AM IST | Updated: July 5, 2026 05:12 AM IST

കൊച്ചി: പോലീസ് ക്യാമ്പിൽ മദ്യപാനം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഓടിപ്പോയ പോലീസുകാരന്‍ ക്യാമ്പില്‍ തിരിച്ചെത്തിയില്ല.

ഹില്‍പാലസ് പോലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മദ്യപിക്കുന്നതിനിടെയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പോലീസുകാരെ പതിവ് പരിശോധനയ്‌ക്കെത്തിയ ഓഫീസര്‍മാര്‍ കുടിച്ചു തീരാത്ത മദ്യക്കുപ്പിയും ഗ്ലാസും മറ്റുമായി പിടികൂടിയത്.

ബറ്റാലിയനിലെ പോലീസുകാരായ കെ.യു. അഭിലാഷ്, എന്‍. നവാസ്, എം. വിഷ്ണു എന്നിവരെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായ അഭിലാഷ് അവിടെയുണ്ടായിരുന്ന പോലീസുകാരെ തള്ളിയിട്ടു ഓടി രക്ഷപ്പെട്ടത്.

ഇയാള്‍ ഇതുവരെ ക്യാമ്പില്‍ തിരികെയെത്തിയിട്ടില്ല. ഒളിവിലാണെന്നാണ് പറയുന്നത്. സംഭവത്തിലുള്‍പ്പെട്ട നവാസിനെയും വിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി ഇരുവരും മദ്യപിച്ചത് പിന്നീട് സ്ഥിരീകരിച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up