x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കളക്ടറും നിരീക്ഷകനും


Published: December 12, 2025 01:36 AM IST | Updated: December 12, 2025 01:36 AM IST

പ്രശ്‌നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് പരിശോധിക്കുന്ന ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍.

കാസര്‍ഗോഡ്: പ്രശ്‌നബാധിത ബൂത്തുകളുടെ വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ നിയന്ത്രിത നിരീക്ഷണ സംവിധാനവും ഒരുക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സാങ്കേതിക തികവോടുകൂടിയതുമായി. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ ജില്ലാ കാര്യാലയത്തിന്‍റെ നേതൃത്വത്തിലാണ് പോള്‍ മാനേജര്‍ ആപ്പ് വഴി വോട്ടെടുപ്പ് പുരോഗതി പരിശോധിച്ച് വിലയിരുത്തിയത്.

തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 119 പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മേല്‍നോട്ടം വഹിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഡോ. ഹരികുമാര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി ജില്ലയിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.

എന്‍ഐസി ജില്ലാ ഓഫീസര്‍ പവനന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റെ ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ ആപ്പും കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നത്. ജില്ലാ ഐടി മിഷന്‍റെ നേതൃത്വത്തിലാണ് പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ഒരുക്കിയത്.

വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്‌ക്രീനിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സംവിധാനത്തില്‍ ഒരു സ്‌ക്രീനില്‍ ഒരേസമയം ഒന്‍പത് ബൂത്തിലെ ദൃശ്യങ്ങളും മറ്റേ സ്‌ക്രീനില്‍ അതിന്‍റെ വിവരങ്ങളും ലഭ്യമാക്കി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും കെല്‍ട്രോണ്‍, അക്ഷയ എന്നിവിടങ്ങളിലേ ജീവനക്കാരും ചേര്‍ന്നാണ് വെബ് കാസ്റ്റിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. പോള്‍ മാനേജര്‍ ആപ്പിന്റെ നിരീക്ഷണ മുറിയില്‍ വലിയ സ്‌ക്രീനോടൊപ്പം ഒന്‍പത് ലാപ്ടോപ്പുകളും ഓരോ ലാപ്ടോപ്പുകളിലും നിരീക്ഷണത്തിന് രണ്ടുപേരുടെ ടീമും ഉണ്ട്. ഒരേ സമയം 18 പേര്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തി. രണ്ടു ഷിഫ്റ്റുകളിലായി ആണ് ജീവനക്കാര്‍ക്ക് ചുമതല നല്‍കിയത്.

Tags : Collector and observer nattuvisesham local news.

Recent News

Corehub Up