നിലന്പൂർ മാനവേദൻ സ്കൂൾ സ്റ്റേഡിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗം.
നിലന്പൂർ: നിലന്പൂർ മാനവേദൻ സ്കൂളിൽ പതിനെട്ടരക്കോടി രൂപ ചെലവിട്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമിച്ച സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ഗവേണിംഗ് കമ്മിറ്റിക്ക് കൈമാറാൻ ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സ്പോർട്സ് ഡയറക്ടറേറ്റ്, നിലന്പൂർ നഗരസഭ, മാനവേദൻ സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ ഭാരവാഹികൾ എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
സ്റ്റേഡിയത്തിന്റെ പൂർത്തിയാകാത്ത ഗാലറിയുടെയും ഡ്രൈനേജിന്റെയും നിർമാണം ഉടൻ ആരംഭിക്കാനും അറ്റകുറ്റപ്പണികൾ നടപ്പാക്കാനും നിർമാണ ഏജൻസിയായ കിറ്റ്കോക്ക് നിർദേശം നൽകി. ഇതിനാവശ്യമായ ഫണ്ട് കിഫ്ബിയിൽനിന്നോ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഓണ്‍ ഫണ്ടിൽനിന്നോ വകയിരുത്തും.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ രക്ഷാധികാരിയും നഗരസഭാ ചെയർപേഴ്സണ്‍ പ്രസിഡന്റും നഗരസഭാ സെക്രട്ടറി സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ്, സെക്രട്ടറി, മാനവേദൻ സ്കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ജില്ലാ കളക്ടറുടെ പ്രതിനിധി, സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധി, രണ്ട് കായിക താരങ്ങൾ, പിടിഎ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ ഗവേണിംഗ് കമ്മിറ്റിക്കായിരിക്കും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല.
2019ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിന്റെ നടത്തിപ്പവകാശം ഏഴ് വർഷമായിട്ടും കൈമാറാത്തത് പ്രതിസന്ധിയായിരുന്നു. സ്റ്റേഡിയം കൈമാറാത്തത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യം പ്രത്യേകമായി പരിശോധിച്ച് ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് സ്പോർട്സ് യുവജനക്ഷേ മന്ത്രി ഒ.ജെ. ജനീഷ് മറുപടി നൽകിയത്.
സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, സ്പോർട്സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ദീപേഷ്, ്റ് എം. ബൈജു ജോണ്‍, കൗണ്‍സിർമാരായ ടി.ടി. റജീന, എം.ഷിഹാബ്, പ്രിൻസിപ്പൽ അനിൽ പീറ്റർ, ഹെഡ്മാസ്റ്റർ എ. അബ്ദുറഹിമാൻ, പിടിഎ പ്രസിഡന്റ് പാറപ്പുറവൻ മുജീബ് റഹ്മാൻ, എസ്എംസി ചെയർമാൻ കോയ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram