x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മട്ടന്നൂർ മേഖലയിൽ ഒരു മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒന്പതുപേർ

സ്വന്തം ലേഖകൻ
Published: July 30, 2026 02:50 AM IST | Updated: July 30, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ഒരു മാസത്തിനിടെ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്പതു ജീവനുകളാണ് നഷ്ടപ്പെട്ടത്. ചെറുതും വലുതുമായ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. ഇന്നലെ പാലോട്ടുപള്ളിയിൽ കാർ വൈദ്യത തൂണിലിടിച്ചു മറിഞ്ഞ് സായന്ത് രാജൻ എന്ന യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇക്കഴിഞ്ഞ ഒന്നിന് ഉളിയിൽ കൂരൻമുക്കിലുണ്ടായ അപകടത്തിൽ കോളാരി സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. 10ന് രാത്രി കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് ബംഗളൂരുവിൽ നിന്ന് കല്യാണത്തിന് വരികയായിരുന്നു അഞ്ചു യുവാക്കൾ മരിച്ചു.

11ന് കാഞ്ഞിരോട് ഓട്ടോയിൽ കാറിടിച്ച് ഇരിട്ടി സ്വദേശിയും മരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് എടയന്നൂരിൽ സ്‌കൂട്ടറിൽ കാറിടിച്ച് അമ്മയും രണ്ടു മക്കൾക്കും മട്ടന്നൂർ നഗരത്തിൽ സ്‌കൂട്ടറിൽ ബസിടിച്ച് അധ്യാപികയും മരിച്ചിരുന്നു.

അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ്, ആർടിഒ, പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി കഴിഞ്ഞ ദിവസം കൂരൻമുക്ക്, നരയൻപാറ മേഖലയിൽ പരിശോധന നടത്തിയിരുന്നു. കുംഭത്ത് അപകടമുണ്ടായ സ്ഥലം നാറ്റ്പാക് വിദഗ്ധ സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും റോഡിലെ വളവുകളും വെള്ളക്കെട്ടുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വളവുകൾ നിവർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കണ്ണീരണിഞ്ഞ് ശങ്കരനെല്ലൂർ ഗ്രാമം


സായന്തിന്‍റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ ഗ്രാമം. ജില്ലാ പഞ്ചായത്തംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ അമ്മ ഒ.സി.ബിന്ദുവിനെ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം ഇരിട്ടിയിലെ സുഹൃത്തിന്‍റെ വീട്ടിൽ പോയി കൂത്തുപറന്പിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് സായന്ത് രാജ് മരിച്ചത്. ബിന്ദു-ജയരാജ് ദന്പതികളുടെ ഏകമകനാണ് മരിച്ച സായന്ത്. നാട്ടിലെല്ലാവരുമായി പ്രായഭേദമന്യേ സൗഹൃദം സൂക്ഷിച്ചിരുന്ന സായന്ത് രാജിന്‍റെ മരണ വിവരമറിഞ്ഞുണ്ടായ ഞെട്ടിൽ നിന്ന് ഇനിയും ശങ്കരനെല്ലൂർ ഗ്രാമം മുക്തമായിട്ടില്ല. മരണവിവരമറിഞ്ഞും ഇന്നലെ സന്ധ്യയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും സമൂഹത്തിന്‍റ നാനാതുറകളിലുള്ളവർ വീട്ടിലെത്തിയിരുന്നു.

തിരുവനന്തപുരത്തായിരുന്ന ബിന്ദുവിനെ ഇന്നലെ രാവിലെ വരെ മകന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു എന്നുമാത്രമായിരുന്നു അറിയിച്ചത്. ഉച്ചയോടെയാണ് മരണവിവരം അറിയിച്ചത്. മകന്‍റെ മരണവിവരമറിഞ്ഞ് ബിന്ദു രാത്രിയോടെയാണ് തിരിച്ചെത്തിയത്.

Tags : road accidents NattuVishasham DistrictNews

Recent News

Corehub Up