x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ ആക്രമണം; ജില്ലയിൽ 14.23 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


Published: July 5, 2026 05:20 AM IST | Updated: July 5, 2026 05:20 AM IST

തെരുവുനായ്ക്കൾ കടിച്ചുകൊന്ന വിദേശ ഇനത്തിൽപ്പെട്ട കോഴികൾ.

മഞ്ചേരി: ജില്ലയിൽ തെരുവുനായ ആക്രമണം മൂലമുണ്ടായ അപകടങ്ങൾക്ക് നഷ്ടപരിഹാരമായി 14,23,704 രൂപ നൽകാൻ ഉത്തരവായി സർക്കാരിലേക്ക് ശിപാർശ ചെയ്തു. പരിഗണിച്ച 52 പരാതികളിൽ 36 എണ്ണത്തിലാണ് ശിപാർശ.

ജില്ല നിയമസേവന അഥോറിറ്റി സെക്രട്ടറി ചെയർപേഴ്സണും ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്ടർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോന്പൻസേഷൻ റെക്കമെന്‍റേഷൻ കമ്മിറ്റിയുടെ (എസ്ഡിവിസിആർസി) സിറ്റിംഗിലാണ് ഉത്തരവ്.

ജില്ലാ നിയമസേവന അഥോറിറ്റി ഹാളിൽ നടന്ന സിറ്റിംഗിൽ അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ്, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടർ പ്രതിനിധി അസിസ്റ്റന്‍റ് ഡയറക്ടർ ബിബിൻ ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൗക്കത്തലി വടക്കുന്പാടം എന്നിവർ പങ്കെടുത്തു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലയിൽ തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയാണ്.

തെരുവുനായ ആക്രമണമുണ്ടായാൽ നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ല നിയമസേവന അഥോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ പൊതുജനങ്ങൾക്ക് ഹരജി നൽകാം. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുന്പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികൾ ജില്ലാ നിയമസേവന അഥോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്. കൂടുതൽവിവരങ്ങൾക്ക് 9188127501 എന്ന നന്പറിൽ ജില്ലാ നിയമസേവന അഥോറിറ്റിയുമായി ബന്ധപ്പെടണം.

പട്ടാപ്പകൽ തെരുവുനായ്ക്കൾ കോഴികളെ കടിച്ചുകൊന്നു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ഇന്നലെ പെരിന്തൽമണ്ണ വലിയങ്ങാടി ചെന്പൻകുന്ന് റോഡിൽ കിഴിശേരി റഷീദിന്‍റെ വിദേശ ഇനത്തിൽപ്പെട്ട വിലപിടിപ്പുള്ള ഈജിപ്ഷൻ ഫയോമി കോഴികളെ നായ്ക്കൾ കടിച്ചുകൊന്നു.

ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് ദാരുണമായ സംഭവം നടന്നത്. വില കൂടിയതും വിദേശ ഇനത്തിൽപ്പെട്ടതുമായ കോഴികളെ മുന്പും നായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നതായി മുൻ പ്രവാസിയും കോഴി കർഷകനുമായ റഷീദ് കിഴിശേരി പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ശേഷം സ്കൂൾ വിട്ട് വന്ന കുട്ടി വീടിന്‍റെ ഗേറ്റ് തുറന്നിട്ടതോടെയാണ് നായ്ക്കൾ ഉള്ളിലേക്ക് പ്രവേശിച്ചത്. പറന്പിൽ തുറന്നുവിട്ട നൂറിലേറെ കോഴികളിൽ പത്തിലധികം കോഴികളെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up